പള്ളുരുത്തി: ഭാര്യാസഹോദരിയുടെ മകളായ പതിമൂന്ന്കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ മുണ്ടംവേലി അത്തിപ്പൊഴി അനുവില്ലയില്‍ ഓടി പ്രസാദെന്ന പ്രസാദിനെ(48)തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയുടെ ഇളയച്ഛനാണിയാള്.ഐസ്ക്രീമില് ലഹരി വസ്തു കലര്‍ത്തിയ ശേഷം പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.ഏറെ നാളായി ഇയാള്‍ പീഡനം തുടരുകയാണെന്നും കുട്ടി പാരാതിപ്പെട്ടിട്ടുണ്ട്.
എട്ടാം കഌസ് വിദ്യാര്‍ത്ഥിനിയായ കുട്ടിയെ ചൈല്‍ഡ് ലൈണ്‍ പ്രവര്‍ത്തകര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി.
ഇയാളുടെ വീട്ടിലാണ് കുട്ടി കുറേ നാളുകളായി കഴിഞ്ഞിരുന്നത്.കുട്ടിയെ പിതാവ് തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് നേരത്തേ പോലീസ് കേസെടുത്തിരുന്നു.കുട്ടിയുടെ മൊഴിയെ തുടര്‍ന്നായിരുന്നു അന്ന് പൊലീസ് കേസെടുത്തത്.ഈ കേസില്‍ കുട്ടിയുടെ പിതാവിനെ റിമാന്റ് ചെയ്യുകയും മൂന്ന് മാസം ജയില്‍ വാസമനുഷ്ഠിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പിതാവ് തന്നെ പീഡിപ്പിച്ചിട്ടില്ലന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പോലീസിനും ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുകയാണ്.പിതാവിനെതിരെ മൊഴി നല്കാന് നേരത്തേ ഇളയച്ഛന് പ്രേരിപ്പിച്ചതാണെന്ന് കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.പിതാവ് ജയിലില്‍ കിടക്കുന്നത് കണ്ട് മനം നൊന്ത് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും പൊലീസിനോടും സത്യം പറയുകയായിരുന്നുവത്രേ.
കുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി മൊഴിയെടുത്ത ശേഷമാണ് തോപ്പുംപടി എസ്.ഐ.അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പ്രതിയായ പ്രസാദിനെ അറസ്റ്റ് ചെയ്തത്.കുട്ടി ഇപ്പോള്‍ പൂക്കാട്ടുപടിയിലെ ആശ്രമത്തിലാണ് കഴിയുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: