കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. വടക്കന്‍ പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമാണ് കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. 2013 ഏപ്രില്‍ 15 നായിരുന്നു ഉദ്ഘാടനം. അഞ്ചുവര്‍ഷം മുമ്പ് സ്കൂട്ടര്‍ അപകടത്തില്‍ മരിച്ച പറവൂര്‍ സ്വദേശി സുഗീത് സുഭാഷിന്റെ ഓര്‍മ്മയ്ക്ക് അദ്ദേഹത്തിന്റെ കുടുംബമാണ് 35 ലക്ഷം മുടക്കി തീവ്ര പരിചരണവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മ്മിച്ചത്.
പുതിയ കെട്ടിടം ചോര്‍ച്ച കാരണമാണ് പ്രവര്‍ത്തനം തുടങ്ങാതിരിക്കുന്നതെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നതായി പരാതിക്കാരനായ പൊതുപ്രവര്‍ത്തകര്‍ സുനില്‍ കരുപ്പായി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കമ്മീഷന് ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍ തുടങ്ങിയവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഐസിയുവില്‍ ലീക്കുണ്ടായിരുന്നതായി ആശുപത്രി സൂപ്രണ്ട് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. നഗരസഭ ചോര്‍ച്ച മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ ഐ സി യുവിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: