പത്തനംതിട്ട: വൃശ്ചികപുലരിമുതല് വരുന്ന ഒരു വര്‍ഷക്കാലത്തേക്ക് ശബരിമലയിലും മാളികപ്പുറത്തും പുറപ്പെടാ ശാന്തിമാരായി സേവനമനുഷ്ഠക്കുന്നതിനുള്ള മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് 18ന് ശബരിമലയില്‍ നടക്കും. രാവിലെ 7.30ന് ഉഷപൂജയ്ക്കുശേഷം ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയിലും മാളികപ്പുറത്തുമാണ് അതത് മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.
തുലാമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം 16ന് വൈകിട്ട് 5ന് തുറക്കും. പതിനെട്ടാംപടി പുതിയതായി പഞ്ചലോഹം പൊതിയുന്ന പണിപൂര്‍ത്തിയാക്കി പുനപ്രതിഷ്ഠയും വിശേഷാല്‍ പൂജകളും അഭിഷേകവും നടത്തേണ്ടതുകൊണ്ടാണ് ഇക്കുറി ഒരുദിവസം നേരത്തെ തുലാമാസപൂജകള്‍ക്കായി നടതുറക്കുന്നത്. 16ന് വൈകിട്ട് നടതുറന്നാലും 17ന് വൈകിട്ട് അഞ്ചുമണി മുതലേ പതിനെട്ടാംപടി ചവിട്ടുവാന്‍ ഭക്തരെ അനുവദിക്കുകയുള്ളു.
18 മുതല്‍ നടതുറന്നിരിക്കുന്ന 22 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ പടിപൂജയും ഉദായാസ്തമനപൂജയും ഉണ്ടായിരിക്കും. തുലാമാസപൂജകള്‍ പൂര്‍ത്തിയാക്കി 22ന് നട അടച്ചാല്‍ ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി നവംബര്‍ 9ന് ശബരിമലനട വീണ്ടും തുറക്കും. നവംബര്‍ 10നാണ് ചിത്തിര ആട്ടവിശേഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: