മറയൂര്‍:കാന്തല്ലൂരിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഇരൂപത്തി നാല് മണിക്കൂറിനുശേഷം കണ്ടെത്തി. കാന്തല്ലൂര്‍ തീര്‍ത്ഥമലക്കുടി കോളനി സ്വദേശി ബോസിന്റെ(30) മൃതദേഹമാണ് ഇന്നലെ രാവിലെ നടത്തിയ തെരച്ചിലില്‍ തീര്ത്ഥമലക്കുടിയ്ക്ക് സമീപം ആറിന്റെ തീരത്ത് കണ്ടെത്തിയത്. ഇവിടെ തൈലപുല്ല് ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.കൈയ്യും കാലും തോര്‍ത്ത് ഉപയോഗിച്ച് കൂട്ടികെട്ടി മലര്‍ന്ന കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം.
ശരീരം മുഴുവന്‍ ഉരഞ്ഞ പാടുകളുണ്ട്. നെറ്റിയില്‍ മുറിവും പുറത്തും മുതുകത്തും വെടിയേറ്റ് തുളഞ്ഞ പാടുകളും കണ്ടെത്തി. കോളനിയിലെ തലൈവര്‍ എന്ന് വിളിക്കുന്ന തങ്കസ്വാമിയുംമക്കളുമാണ് ബോസിനെ വെടിവെച്ച് വീഴ്ത്തിയതെന്ന് കോളനിയിലെ പുത്രന് എന്ന ആദിവാസി യുവാവ്പൊലീസിന് കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ബോസിനെ കാണാതായത്.
കൃഷിക്കാരനായിരുന്ന ബോസും സമീപവാസികളായ 10 കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന കുടിപ്പകയെത്തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോസിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചതിനായിരുന്നു അറസ്റ്റ്. സമീപവാസികളായ കുടുംബങ്ങള്‍ ഒറ്റിക്കൊടുത്തെന്നാരോപിച്ച് ഇയാള്‍ ഇവരെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ബോസ് തങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഈ കുടുംബങ്ങള്‍ കഴിഞ്ഞ മാസം 30ന് മറയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം രമ്യതയില്‍ പരിഹരിച്ചിരുന്നു.
നാടുവിട്ട പത്ത് കുടുംബങ്ങളും തീര്‍ത്ഥമലക്കുടിയില്‍ വീണ്ടും താമസത്തിനെത്തുകയും ചെയ്തിരുന്നു. മൂന്നാര്‍ സിഐ എ.ആര് ഷാനിഹാന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൂന്നാര്‍ എഎസ്പി മെറിന് ജോസഫ്,സംഭവസ്ഥലംസന്ദര്ശിച്ചു. പ്രതികളെന്ന് സംശയിക്കുന്നവര്‍ നാട്ടില്‍നിന്നും മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: