കോടഞ്ചേരി: കോടഞ്ചേരി, തിരുവമ്പാടി, മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് ഇരവഞ്ഞിപ്പുഴയുടെ ആരംഭസ്ഥലം മുതല്‍ വിനോദസഞ്ചാരത്തിന്റെ പേരില്‍ മാലിന്യനിക്ഷേപകേന്ദ്രമാക്കുന്നതിനെതിരെ പ്രതിഷേധം. ആനക്കാംപൊയില്‍, മറിപ്പുഴ, ഒലിച്ചാട്ടം, സ്വര്‍ഗംകുന്ന് ഭാഗത്തേക്കെത്തുന് വിനോദസഞ്ചാരികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മദ്യക്കുപ്പികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ബാക്കിവരുന്ന ഭക്ഷണവസ്തുക്കളും എന്നിവയുമെല്ലാം പുഴയില്‍ വലിച്ചെറിയുകയാണ്. മാലിന്യനിക്ഷേപകര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ആവാസ് പരിസ്ഥിതി പഠനസംഘം ഗ്രാമപഞ്ചായത്ത,് ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരോടാവശ്യപ്പെട്ടു.
ആവാസ് ചെയര്മാന് സുന്ദരന്‍ എ, ഭാരവാഹികളായ ഗിരീഷ്കുമാര്‍, ഷാജി വാപ്പാട്ട്, സതീഷ് അമ്പലക്കണ്ടി, അനില്‍കുമാര്‍, ചെമ്പകശ്ശേരി ശില്പസുന്ദര്, അനശ്വര ടിഎം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: