കോഴിക്കോട്: വസ്ത്ര നിര്‍മ്മാണ മേഖലയില്‍ കഴിവും അഭിരുചിയുമുള്ള കുടുംബശ്രീ വനിതകളെ കണ്ടെത്തി പരിശീലനം നല്കുന്ന വസ്ത്ര മണ്ഡലം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സൗത്ത് നിയോജക മണ്ഡലത്തിലെ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരും തയ്യല്‍ മേഖല യില്‍ മുന്‍പരിചയമുള്ള വരുമായ 500 വനിതകള്‍ക്കാണ് പദ്ധതി വഴി തൊഴില വസരം ലഭിക്കുക.
തയ്യല്‍ മേഖലയില്‍ പ്രാവീണ്യമുള്ള വനിതകളെ അഭിരുചി പരീക്ഷ, പ്രാക്ടി ക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ മുഖേ നയാണ് തെരഞ്ഞെടുക്കുന്നത്. തെര ഞ്ഞെടുത്ത വനിതകള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ കണ്ണൂരിലുള്ള ക്യാമ്പസ്സില്‍ വെച്ച് വൈദഗ്ദ്യ പരിശീലനം കുടും ബശ്രീ മുഖേന നല്‍കും. മൈക്രോ ബിസിനസ് ഹബ്ബ് മുഖേന വസ്ത്ര നിര്‍മ്മാണ രംഗത്ത് തൊഴില്‍ ഉറപ്പു വരുത്തുന്നതാണ് പദ്ധതി. മൊബിലൈസേഷന്‍ ക്യാമ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എം. രാധാകൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷന് കോ-ഓര് ഡിനേറ്റര് ടി.പി. മുഹമ്മദ് ബഷീര്‍, ഡോ. റോഷന് ബിജിലി, എം.സി. ബഷീര്‍, പ്രഫ. ബി.ബാനര്‍ജി, അജീഷ് സെബാസ്റ്റ്യന്‍, പ്രമീള ദേവദാസ്, സൈദ് അക്ബര്‍ ബാദുഷ ഖാ വി.എസ്. റിജേഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: