തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം അഞ്ഞൂറ് രൂപയാക്കുന്നത് ചര്‍ച്ച ചെയ്യാനുള്ള നിര്‍ണ്ണായക പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി യോഗം ചേരാനിരിക്കെ ആണ് പൊമ്പളൈ ഒരുമൈ സംഘത്തിന്റെ ആറംഗ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പിന്നീട് പ്രവര്‍ത്തകര്‍ പറഞ്ഞു. പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ പിന്നീട് തൊഴില്‍ മന്ത്രി ഷിബു ബേബിജോണുമായും ചര്‍ച്ച നടത്തി. അതേസമയം, തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി നല്‍കാനാകില്ലെന്ന നിലപാടില്‍ തോട്ടം ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്.
തോട്ടം ഉടമകള്‍ ഇന്നലെ യോഗം ചേര്‍ന്നു നിലപാട് വ്യക്തമാക്കിയിരുന്നു. നേരത്തെയും 500 രൂപ ദിവസക്കൂലി നല്കാന് സാധിക്കില്ലെന്നായിരുന്നു തോട്ടം ഉടമകളുടെ നിലപാട്. ഇതേ തുടര്‍ന്നു മുന്‍പ് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു തൊഴിലാളികള്‍ വീണ്ടും സമരം തുടങ്ങിയത്.
സമരത്തെത്തുടര്‍ന്ന് തോട്ടം മേഖല കടുത്ത പ്രതിസന്ധിയിലാണ്. മിനിമം വേതനം കൂട്ടണമെങ്കില്‍ ഉത്പാദനം കൂട്ടണമെന്ന തോട്ടം ഉടമകളുടെ ആവശ്യത്തോട് തൊഴിലാളി യൂണിയനുകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: