ന്യൂദല്‍ഹി: വിഎസ് അച്യുതാനന്ദനെതിരായ എല്ലാ നീക്കങ്ങളും സിപിഎം ഉപേക്ഷിക്കുന്നു. വി.എസിനെതിരെയുള്ള അച്ചടക്കനടപടിയെക്കുറിച്ച് ഒരു ചര്‍ച്ചയും വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അടുത്ത തെരഞ്ഞെടുപ്പ് വരെ ഈ സ്ഥിതി തുടരും.
തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ വിഎസിനെതിരെ നടപടി എടുക്കുന്നത് പാര്‍ട്ടി അണികള്‍ ഒരുതരത്തിലും സ്വീകരിക്കാനിടയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിഎസ് വീണ്ടും മത്സരിക്കണോ എന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം നടന്ന ആദ്യം കേന്ദ്ര കമ്മിറ്റി യോഗത്തിലും വിഎസ് അച്യുതാനന്ദന്റെ വിവാദ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന ഘടകം അച്ചടക്ക നടപടി ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയനും പ്രകാശ് കാരാട്ടിനും എതിരെയുള്ള പരാമര്‍ശങ്ങള്‍ മേയ് 18ന് പരസ്യപ്രസ്താവനയിലൂടെ തള്ളിയെ പോളിറ്റ് ബ്യൂറോ ഈ വിഷയവും പിബി കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.
വിഭാഗീയത പൊതുവായി ചര്‍ച്ച ചെയ്യുമെങ്കിലും പ്ളീനത്തിലും നടപടിയൊന്നും ആലോചിക്കില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: