അഞ്ചാലുംമൂട്: ബിജെപി ഭരണം പിടിക്കുമെന്ന സൂചന നിലനില്‍ക്കുന്ന പനയം പഞ്ചായത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പരാജയ ഭീതി മുന്നില്‍ കണ്ട് സിപിഎം അക്രമത്തിന് പദ്ധതിയിട്ടത്.
പനയം ഇഞ്ചവിള താഴതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അനീഷിന്റെ വീടിനുനേരെയാണ് അക്രമണം ഉണ്ടായത്. മാരാകായുധങ്ങളുമായി എത്തിയ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ജിഷ്ണു, അമ്പാടി, നൗഫല്‍, അച്ചു, കിച്ചു എന്നിവരുടെ നേതൃത്വത്തിലെത്തിയ പത്തംഗ സംഘമാണ് അക്രമിച്ചതെന്ന് അനീഷ് അഞ്ചാലുംമൂട് പോലീസില്‍ മൊഴി നല്കി.
ദിവസങ്ങളായി പ്രദേശത്ത് അക്രമത്തിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മാണ്. സിപിഎം ഭരണം നടത്തിയിരുന്ന പനയം പഞ്ചായത്തില്‍ നടന്ന ജനദ്രോഹ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിഭാഗീയതയക്ക് വഴിവച്ചിരുന്നു. പ്രദേശത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇത് കാരണമാകുകയും ജനങ്ങള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തുകയും ചെയ്തിരുന്നു.
പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. അതില്‍ പത്ത് വാര്‍ഡുകളില്‍ സിപിഎമ്മിനെ അപേക്ഷിച്ച് ബിജെപിക്കാണ് മേല്‍ക്കൈ എന്നത് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. പ്രദേശത്ത് അക്രമങ്ങള്‍ നടത്തി ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മിന് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ ലഭിക്കാത്തതും ലഭിക്കുന്ന സ്ഥലത്തെ പ്രവര്‍ത്തകര്‍ തമ്മിലുള്ള വിഭാഗീയതയും മറച്ചുവയ്ക്കാനാണ് സിപിഎം അക്രമത്തിന് മുതിരുന്നത്.
അതേസമയം കഴിഞ്ഞദിവസം ചെമ്മക്കാട് വാര്‍ഡില്‍ നടന്ന സിപിഎമ്മിന്റെ വാര്‍ഡ് കമ്മിറ്റികളില്‍ അണികള്‍ സീറ്റിനെചൊല്ലി നടന്ന തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സിപിഎമ്മിന് സ്വാധീനമുള്ള ക്ലബിന് നേരെ തുടര്‍ന്ന് അക്രമണം ഉണ്ടായി. ഇതും ആര്‍എസ്എസിനുമേല്‍ കെട്ടിവയ്ക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനിടെ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാന്‍ മതില് തന്നതിന് ഗൃഹനാഥനെയും സിപിഎം ക്രിമിനല്‍സംഘം അക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ കിഷോര്‍, കിരണ്‍ എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ബിജെപി പ്രചാരണം ആരംഭിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: