കൊല്ലം: ആഭ്യന്തരമന്ത്രിയോടുള്ള സ്കൂള്‍ കുട്ടികളുടെ കുശലപ്രശ്നത്തിന് വേദിയായി ആശ്രാമം അഡൈ്വഞ്ചര്‍ പാര്‍ക്ക്. മുഖത്തല പീസ് പബ്ലിക് സ്കൂളിലെ കുട്ടികളാണ് ഗാന്ധി ഹരിതസമൃദ്ധി പരിപാടിയില്‍ മന്ത്രി രമേശ് ചെന്നിത്തലുമായി കുശലാന്വേഷണത്തിലേര്പ്പെട്ടത്.
ചോദ്യങ്ങള്‍ കുട്ടികളുടേതായിരുെന്നങ്കിലും ചോദ്യത്തിന്റെ ഗൗരവത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. പിന്‍സീറ്റു യാത്രക്കാരനും ഹെല്‍മറ്റ് ഇടണമെന്ന നിയമം കര്‍ശനമായതോടെ തന്നെ പപ്പ സ്കൂട്ടറില്‍ കൊണ്ടുപോകുന്നില്ലെന്നായിരുന്നു ഒരുകുഞ്ഞുപരിഭവം. ഹൈക്കോടതിയുടെ വിധിയാണ്, നിങ്ങളുടെതന്നെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമമാണിതെന്നും നമ്മള് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നുമുള്ള മന്ത്രിയുടെ ഉത്തരത്തിന് മുന്നില്‍ ഒന്നും മറുത്തുചോദിക്കാനാവാതെ മൈക്ക് മറ്റൊരു കുട്ടിക്ക്. മന്ത്രിയുടെ കുട്ടിക്കാലത്തെ മറക്കാനാവാത്ത അനുഭവം, മന്ത്രിയുടെ വീട്ടുകാര്യം, ആരാകാനായിരുന്നു ആഗ്രഹിച്ചിരുന്നത് തുടങ്ങി മന്ത്രിമാമന്റെ ഉള്ളറിഞ്ഞ കുറേ ചോദ്യങ്ങള്‍. എല്ലാത്തിന് സ്വതസിദ്ധമായ പുഞ്ചിരിയോടെ ചെന്നിത്തല മറുപടി നല്കി. ഒടുവില്‍ ഒരു ചോദ്യം മന്ത്രിയുടെ ഇഷ്ട നിറമെന്ത് ഹരിതാഭയുടെ ദിനത്തില്‍ മറ്റൊന്നുമാലോചിക്കാതെ മന്ത്രി പറഞ്ഞു പച്ചനിറം. സദസ്സില്‍ ഗൂഢമായ പുഞ്ചിരി വിടര്‍ന്നു. ചോദ്യങ്ങള്‍ക്ക് തുടരെ തുടരെ വന്നതോടെ മന്ത്രി എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്ന് വിടവാങ്ങി. കല്ലേന്പുക്കടന് നഗര്‍ എന്ന് പേരിട്ട പാര്‍ക്കില്‍ കണ്ടല്‍കാടുകള്‍ നട്ടാണ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തത്. ഡോ.ശൂരനാട് രാജശേഖരന് അധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ, എ.ഡി.രമേശ്, എന്‍.ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: