സ്റ്റോക്ക് ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ സമ്മാനം മൂന്നു പേര് പങ്കിട്ടു. അയര്‍ലന്‍ഡുകാരനായ വില്യം സി ക്യാംപ്ബെല്‍, ജപ്പാന്‍കാരനായ സതോഷി ഒമുറ, ചൈനക്കാരി യൂയൂ തൂ എന്നിവര്‍ക്കാണ് നോബല്‍ സമ്മാനം ലഭിച്ചത്.
പരാദങ്ങള്‍ പരത്തുന്ന മന്തു പോലുള്ള രോഗങ്ങള്‍ക്കും മലമ്പനിക്കും മരുന്നും ചികില്‍സയും കണ്ടുപിടിച്ചതാണ് ഇവരുടെ നേട്ടം. മന്ത്, മന്തുവിര പരത്തുന്ന അന്ധത (റിവര്‍ ബ്ളൈന്‍ഡ്നസ്) എന്നിവയ്ക്കുള്ള അവര്മെക്ടിന് എന്ന മരുന്ന് വില്യം സി ക്യാംപ്ബെല്‍, സതോഷി ഒമുറ എന്നിവരാണ് (1978) കണ്ടുപിടിച്ചത്.
മലമ്പനിക്കുള്ള ആര്ട്ടെമൈസിന് എന്ന മരുന്ന്(1971) വികസിപ്പിച്ചത് യൂയൂ തൂവാണ്. ചൈനയില്‍ കണ്ടുവരുന്ന ഔഷധസസ്യത്തില്‍ നിന്നാണ് ഈ മരുന്ന് വികസിപ്പിച്ചത്.ക്യാംപ്ബെല്ലിനും തൂവിനും 85 വയസും ഒമുറയ്ക്ക് 80 വയസുമുണ്ട്. മൂവര്‍ക്കും ഇത് വൈകിയുള്ള അംഗീകാരമാണ്. യൂയൂ തൂ എവിടെയാണെന്ന് കണ്ടെത്താന്‍ നോബല്‍ സമ്മാന സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. അവര്‍ അമേരിക്കയില്‍ എവിടെയോ ഉണ്ടെന്നു മാത്രമേ അറിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: