മുഹമ്മ: ഗ്രാമവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. അവസാനം പ്രദേശവാസികളായ മൂന്നു യുവാക്കള്‍ സ്വകാര്യബസ് വാങ്ങി ദീര്‍ഘനാളത്തെ യാത്രാദുരിതത്തിന് പരിഹാരം കണ്ടു.
നാട്ടുവഴികളിലൂടെ ആദ്യമായി എത്തിയ സ്വകാര്യ ബസിന് ഗ്രാമവാസികള്‍ ഒന്നടങ്കം ഉജ്ജ്വല വരവേല്‍പ്പ് നല്കി. മാരാരിക്കുളം പൊക്ലാശ്ശേരി-ചെറുവള്ളിശ്ശേരി റൂട്ടിലൂടെ സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസിന് പ്രദേശത്തെ 12 സ്വാശ്രയ സംഘങ്ങളും ശ്രീനാരായണ കള്‍ച്ചര്‍ സൊസൈറ്റിയും പൊക്ലാശ്ശേരി ദേവസ്വവും ചേര്‍ന്നാണ് സ്വീകരണം സംഘടിപ്പിച്ചത്.
സായിമാ ഫൗണ്ടേഷന് ചെയര്മാന് രവിമേനോന് ബസിന് ഫഌഗ് ഓഫ് ചെയ്തു. റോഡിലേയ്ക്ക് വളര്‍ന്ന് നിന്ന വൃക്ഷങ്ങളുടെ ചില്ലകളും കാടും പടലും വെട്ടിമാറ്റി ബസിന് കടന്നുപോകാന്‍ നാട്ടുകാര്‍ വഴിയൊരുക്കി. ചേര്‍ത്തലയില്‍ നിന്നും ഓരോമണിക്കൂര്‍ ഇടവിട്ടാണ് ഈ റൂട്ടിലൂടെ ബസ് കടന്നുപോകുന്നത്. കണിച്ചുകുളങ്ങരയില്‍ നിന്നും ബീച്ച്റോഡിലൂടെ സഞ്ചരിച്ചാണ് പടവൂര്‍ ജംഗ്ഷന്‍വഴി പൊക്ലാശ്ശേരി ഗ്രാമത്തിലെത്തുന്നത്.ചെറുവള്ളിശ്ശേരിയില് നിന്നും വാണിവിലാസം വഴി മാരാരിക്കുളത്ത് എത്തുന്ന തരത്തിലാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ദീര്‍ഘകാലത്തെ നാട്ടുകാരുടെ അഭിലാഷമാണ് യുവാക്കളുടെ കൂട്ടായ്മയിലൂടെ സഫലമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: