കൊച്ചി: വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 15000 രൂപയായി നിശ്ചയിക്കണമെന്ന് കേരള പ്രദേശ് വ്യവസായ മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്)സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വേതനം പുതുക്കി നിശ്ചയിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
ഫെഡറേഷന് പ്രസിഡന്റ് പി. ശശിധരന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി.ശ്രീനിവാസന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ്, ഫെഡറേഷന് സെക്രട്ടറി സിബി വര്‍ഗീസ്, കെ.ബി.സോമന്, എം.വേലായുധന്, പി.ആനന്ദന്, കെ.ശ്രീകുമാര്‍, പി.കൃഷ്ണന്, രാധാകൃഷ്ണന്, ബാബു എം. തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് പി.ശശിധരന് (കോഴിക്കോട്), വൈസ് പ്രസിഡന്റുമാര്‍-പി.കൃഷ്ണന് (കണ്ണൂര്‍), എം.വേലായുധന്(മലപ്പുറം), പി.ആനന്ദന് (തൃശൂര്‍), കെ.എ.പ്രഭാകരന് (എറണാകുളം), എന്‍.വേണുഗോപാല്‍(ആലപ്പുഴ), ജനറല്‍ സെക്രട്ടറി-കെ.ബി.സോമന് (പാലക്കാട്), ആര്.പ്രസന്നന് (കൊല്ലം), സിബി വര്‍ഗീസ് (ഇടുക്കി), കെ.ശ്രീകുമാര്‍(കോട്ടയം), വി.ജി.ശ്രീജിത്ത് (പത്തനംതിട്ട), പി.ദിനേശ് (കാസര്‍ഗോഡ്), ടി.കെ.പത്മിനി (കോഴിക്കോട്) (സെക്രട്ടറിമാര്‍), എസ്.എസ്.ശ്രീനിവാസപിള്ള(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: