രാഘവരാജ്യാഭിഷേകം മുടക്കിയാള്‍
കൈകേയിയാകിയ മാതാവു, മാതാവേ!
ഞാനറിഞ്ഞിട്ടില്ല, രാഘവന് തന്നാണെ
ഞാനറിഞ്ഞത്രേയതെങ്കിലോ മാതാവേ
ബ്രഹ്മഹത്യാശതജാതമാം പാപവു-
മമ്മേ ഭുജിക്കുന്നതുണ്ടു ഞാന്‍ നിര്‍ണയം
ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും
ധര്‍മ്മദാരങ്ങളരുന്ധതി തന്നെയും
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു-
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാന്‍
ഇതില്‍കൂടുതലായി തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതെങ്ങനെ? താനറഞ്ഞുകൊണ്ടാണിതൊക്കെ സംഭവിച്ചതെങ്കില്‍ ആയിരം ബ്രഹ്മഹത്യാപാപം അനുഭവിക്കാം. ഗുരുവായ വസിഷ്ഠനേയും ഗുരുപത്നിയായ അരുന്ധതിദേവിയേയും വെട്ടിക്കൊന്നാലുള്ള പാപവും അനുഭവിക്കാന്‍ തയ്യാറാണ്.
ഭരതനെ പുണര്‍ന്നുകൊണ്ട് കൗസല്യ സമാധാനിപ്പിച്ചു. നീയൊരു തെറ്റും ചെയ്തിട്ടില്ലായെന്ന് എനിക്കറിയാം. നിന്നില്‍ ആര്‍ക്കും ഒരുദോഷവും കാണാന്‍ കഴിയില്ലായെന്നും പറഞ്ഞു കരയാന്‍ തുടങ്ങി. അവിടെയുള്ളവരെല്ലാം കരഞ്ഞു. ഇതു കേട്ടുകൊണ്ട് വസിഷ്ഠന് അവിടെയെത്തി. എല്ലാവരെയും ചെറുതായി ശാസിച്ചു സംഭവിച്ചതിനെപ്പറ്റി പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നാല്‍ പോര അടുത്ത കര്‍ത്തവ്യത്തെപ്പറ്റി ആലോചിക്കണം എന്നദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: