തൃശൂര്‍ : തെക്കേ സ്വാമിയാര് മഠത്തിന്റെ ഈ വര്‍ഷത്തെ ആചാര്യരത്നപുരസ്കാരത്തിന് മഹാകവി അക്കിത്തവും ഒറവങ്കര നാരായണന് നമ്പൂതിരിയും അര്‍ഹരായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്പുരസ്കാരം. പ്രൊഫ. കെ.പി. ശങ്കരന്, മാടമ്പ് കുഞ്ഞുകുട്ടന്, ഡോ. എണ്ണാഴിരാജന്, പ്രൊഫ. എം. മാധവന്‍കുട്ടി, വടക്കുമ്പാട്ട് നാരായണന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
11ന് വൈകീട്ട് മൂന്നിന് തെക്കേമഠം ലക്ഷ്മീ മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ജസ്റ്റിസ് പി. ഭവദാസന്‍ പുരസ്കാര വിതരണം നിര്‍വഹിക്കും.തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂപ്പില്‍സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹമാനന്ദഭൂതി അധ്യക്ഷനാകും.തുടര്‍ന്ന് ഒറവങ്കര മൊഴിമാറ്റം നടത്തി സാഹിത്യ അക്കാദമിപ്രസിദ്ധീകരിക്കുന്ന ‘മാഘന്റെ ശിശുപാലവധം’ എന്ന വ്യാഖ്യാന ഗ്രന്ഥം മഹാകവിഅക്കിത്തം ജസ്റ്റിസ് ഭവദാസനുനല്കി പ്രകാശനം ചെയ്യും.
കേരള സാഹിത്യഅക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന്, പ്രൊഫ് കെ.പി. ശങ്കരന്, ഡോ. കെ.വി.വാസുദേവന്‍, കെ.ബി. ശ്രീദേവി, ഡോ. എ.എ. ബേബി എന്നിവര്‍ സംസാരിക്കും.പത്രസമ്മേളനത്തില്‍ പ്രൊഫ. എം. മാധവന്‍കുട്ടി, പി.പരമേശ്വരന്, പി.എന്‍.ഗോപാലകൃഷ്ണപിളള, കെ.പി. രാധാകൃഷ്ണന്, വടക്കുമ്പാട്ട് നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: