കൊച്ചി: കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. പറവൂരിലെ നന്ത്യാട്ട്കുന്നത്ത് ചിറക്കല്‍ വീട്ടില്‍ ഗോപാലന് മകന് സന്തോഷിനാണ് സഹായം ആവശ്യം. കിഡ്നിക്കും, കരളിനും സാരമായ അസുഖം പിടിപെട്ട ഇയാള്‍ വളരെനാളായി ചികിത്സയിലാണ്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ കരള്‍ സംബന്ധമായ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കയാണ്. പരിശോധനക്ക് ശേഷം കരള്‍ മാറ്റിവെക്കലിലൂടെ മാത്രമേ സന്തോഷിന്റെ ജീവന് രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 20 ലക്ഷം രൂപ ഓപ്പറേഷനും 10 ലക്ഷം രൂപ അനുബന്ധ ചികിത്സക്കും ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തെ സഹായിക്കാന്‍ എംഎല്‍എ മാരായ വി.ഡി. സതീശന്, എസ്. ശര്‍മ്മ മുന്‍ എംഎല്‍എ പി.രാജു, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സി.എം. രാജഗോപാല്‍ എന്നിവര്‍ രക്ഷാധികാരികളായ ചികിത്സ സഹായകമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. തുക സ്വരൂപിക്കുന്നതിലേക്ക് പറവൂരില്‍ കനറാ ബാങ്കിന്റെ ഏഴിക്കര ബ്രാഞ്ചില്‍ ചികിത്സസഹായ സമിതിയുടെ ചെയര്മാന്, കണ്‍വീനര്‍, ട്രഷറര്‍ എന്നിവരുടെ പേരില്‍ ജോയന്റ് അക്കൗണ്ട് ആരംഭിച്ചു. ബി പോസിറ്റീവ് രക്തഗ്രൂപ്പില്‍പെട്ട സന്തോഷിന് മസ്തിഷ്ക്കമരണം സംഭവിച്ച അവയവ ദാനത്തിന് തയ്യാറുള്ളവരുടെ സുമനസ്സും കമ്മറ്റി തേടുന്നു. ഈ ഫണ്ട് സ്വരൂപണത്തിനുള്ള തുകകള്‍ ഏഴിമല ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍ 0736101118892, ഐഎഫ്സി കോഡ് നമ്പര്‍ സിഎന്‍ആര്‍ബി. 0000736 ല്‍ നിക്ഷേപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: