കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും സംരക്ഷിക്കാന്‍. അഴിമതി അന്വേഷിക്കുന്ന വിജിലന്‍സിന് മുമ്പാകെ രണ്ട് മന്ത്രിമാര്‍ക്കെതിരെയും മൊഴി ലഭിച്ചിട്ടുണ്ട്. നൂറ് കോടിയുടെ അഴിമതി കണ്ടെത്തിയ ആഭ്യന്തര അന്വേഷണ വിഭാഗം ഇവര്‍ക്കെതിരായ തെളിവുകള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തത്.
സി.എന്‍. ബാലകൃഷ്ണനെതിരെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയാണ് വിജിലന്‍സിന് മുമ്പാകെയുള്ളത്. തൃശൂരിലെ സഹകരണസ്ഥാപനമായ ഇന്ദിരാപ്രിയദര്‍ശിനിയുടെ സ്ഥലം ഗവണ്മെന്റ് ഉത്തരവില്ലാതെ ഏറ്റെടുക്കാന്‍ മന്ത്രി നേരിട്ട് ഇടപെട്ടതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍ ത്രിവേണിയുടെ ബോഡി ബില്‍ഡിംഗുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്തിയതും അന്വേഷണ വിധേയമാണ്. മന്ത്രിയുമായി അടുത്ത ബന്ധമുള്ള തൃശൂര്‍ സ്വദേശിക്കാണ് ഇതിന് കരാര്‍ നല്‍കിയത്.
11 കോടിയുടെ പച്ചക്കറി ഇടപാടിലെ അഴിമതിയാണ് രമേശ് ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കുന്നത്. പച്ചക്കറി വിലനിയന്ത്രിക്കാന്‍ ഹോര്ട്ടികോര്പ്പുള്ളപ്പോള് പച്ചക്കറി വിതരണത്തിന് പദ്ധതിയുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്തെത്തിയത് തന്നെ അഴിമതി നടത്താനായിരുന്നു. ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പച്ചക്കറി സംഭരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കൊല്ലത്തെ ജീവനക്കാരന്റെ ബന്ധുവിന്റെ കടയില്‍ നിന്നും പച്ചക്കറി ശേഖരിച്ച് കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതായി വ്യാജ ബില്ലുണ്ടാക്കി കോടികള്‍ തട്ടി. ഇതില്‍ ആഭ്യന്തര വിഭാഗത്തിന്റെ അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്റ് ചെയ്യപ്പെട്ട സിഐടിയു നേതാവ് എം. ഷാജി ഇന്നലെ തിരിച്ചെത്തുകയും ചെയ്തു.
ഐ ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസ്സാണ് കണ്‍സ്യൂമര്‍ഫെഡ്. അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ഒരു വിഭാഗം ജീവനക്കാരോട്, ഗ്രൂപ്പ് നിലനിര്‍ത്താനാണ് കണ്സ്യൂമര്ഫെഡെന്നും അത് നന്നാക്കാന്‍ നിങ്ങള്‍ നടക്കേണ്ടെന്നുമായിരുന്നു ഗ്രൂപ്പിന് നേതൃത്വം നല്കുന്ന രമേശ് ചെന്നിത്തല പരസ്യമായി പറഞ്ഞത്. തന്നെ നിയമിച്ചത് ചെന്നിത്തലയാണെന്ന് അഴിമതിക്ക് നേതൃത്വം നല്കുന്ന കണ്‍സ്യൂമര്‍ഫെഡ് പ്രസിഡണ്ട് ജോയ് തോമസും വിവാദമുണ്ടായപ്പോള്‍ പ്രതികരിച്ചിരുന്നു. ജോയ് തോമസുമായി ബന്ധപ്പെട്ട പല അഴിമതികളിലെയും യഥാര്‍ത്ഥ അന്വേഷണം ചെന്നിത്തലയിലേക്കാകും എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: