ബംഗലൂരു : ബംഗലൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ കത്തി ചൂണ്ടി കൂട്ടമാനഭംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് പുറത്തറിഞ്ഞത്.
ബൊമ്മനഹള്ളിയിലെ ഓഫീസില്‍ നിന്ന് എച്ച്എസ്ആര്‍ ലേഔട്ടിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഗ്വാളിയോര്‍ സ്വദേശിയായ 23 കാരിയാണ് മാനഭംഗത്തിന് ഇരയായത്. രാത്രി 10 മണിക്ക് ഇലക്ട്രോണിക്സ് സിറ്റി ജംഗ്ഷനില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ അതുവഴി വന്ന ടെംപോ ട്രാവലര്‍ ഡ്രൈവറും ക്ലീനറും താമസ്ഥലത്ത് ഏത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. സാധാരണ സര്‍വീസ് നടത്തുന്ന വാഹനമാണെന്ന് ധരിച്ചാണ് യുവതി കയറിയത്. യുവതി വാഹനത്തില്‍ കയറിയ ഉടന്‍ ക്ലീനര്‍ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇന്റര്‍മീഡിയേറ്റ് റിങ് റോഡിലൂടെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെത്തി ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനത്തിനു ശേഷം ഇലക്ട്രോണിക്സ് ജംഗഷനില്‍ യുവതിയെ ഉപേക്ഷിച്ചു. പോലീസില്‍ അറിയിച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം യുവതിയുടെ സിംകാര്‍ഡും നശിപ്പിച്ചു. യുവതി സുഹൃത്തിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ നല്കി. യുവതി ഇന്നലെ ഡിസ്ചാര്‍ജായി. യുവതിയുടെ മാതാപിതാക്കള്‍ മധ്യപ്രദേശില്‍നിന്ന് എത്തിയിട്ടുണ്ട്. യുവതി പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് നിരവധി പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരല്ല പ്രതികള്‍ എന്ന് യുവതി പറഞ്ഞതോടെ വിട്ടയച്ചു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ദിരാ നഗര്‍ ആര്‍ടിഒ യില്‍ രജിസ്റ്റര്‍ ചെയ്ത ടെമ്പോ ട്രാവലറാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: