വടകര: വടകരയില്‍ ബസ്സ് തൊഴിലാളികള്‍ ഈ മാസം എട്ട് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.
താലുക്കിലെ ബസ് തൊഴിലാളികള്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പൂര്‍ണ്ണമായും അറസ്റ്റ് ചെയ്യുക, തൊഴിലാളികളുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, അവശ്യസര്‍വീസ് എന്ന നിലയില്‍ നിര്‍ഭയമായും സൈരമായും തൊഴില്‍ചെയ്യാനുള്ള സാഹചര്യം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകര താലുക്കിലെ സ്വകാര്യ ബസ്സ്തൊഴിലാളികളാണ് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നത്.പണിമുടക്കിന്റെ ആദ്യഘട്ടത്തില്‍ മറ്റു താലൂക്കുകളിലെ ബസ്സുകള്‍ സര്‍വിസ് നടത്തുന്നതിന ്അനുവാദം നല്‍കും. രണ്ടാം ഘട്ടത്തില്‍ താലുക്കിന്റെ പുറത്തുനിന്ന് വരുന്ന ബസ്സുകളെ അതിര്‍ത്തിയില്‍ തടയുന്നതിനും സംയുക്തസമരസമിതി തീരുമാനിച്ചു. 9ന് പണിമുടക്കിയ തൊഴിലാളികള്‍ താലുക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ബി എം എസ്, സി ഐ ടി യു,ഐ എന്‍ ടി യു സി, എസ് ടി യു, എച് എം എസ്, എ ഐ ടി യു സി എന്നീ യുണിയനുകളുടെ സംയുക്തആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്.
യൂണിയനകളുടെ സംയുക്ത യോഗത്തില്‍ എം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ പി. രാമചന്ദ്രന്,എ സതീശന് (സി ടി ഐ യു)ഗണേഷ് കുരിയാടി(ബി എം എസ്)പുത്തൂര്‍ അശോകന്, നാരായണ നഗരം പത്മനാഭന്,ഐ എന്‍ ടി യു സി, മീനത്തെ മൊയ്തു (എസ് ടി യു), ചെറിയത്ത് വിനോദന്‍(എച് എം എഎസ്) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: