കൊട്ടാരക്കര: ചാനല്‍ ക്യാമറാമാന് മര്‍ദ്ദനമേറ്റു. ക്യാമറാമാനെ സ്വകാര്യ പ്രാദേശിക വാര്‍ത്താചാനലിന്റെ ഉടമയും സംഘവും മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ വാളകം അറയ്ക്കല്‍ സ്വദേശി ശ്രീലാല്‍ (21) കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വര്‍ഷമായി അഞ്ചല്‍ കേന്ദ്രീകരിച്ചുള്ള വാര്‍ത്താചാനലിന്റെ കൊട്ടാരക്കരയിലെ ക്യാമറാമാനായിരുന്നു ശ്രീലാല്‍. ശമ്പള സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസമായി വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഇയാളെ ചാനല്‍ ഓഫീസിലേക്ക് ഉടമകള്‍ വിളിച്ചു വരുത്തിയശേഷം മര്‍ദ്ദിക്കുകയായിരുന്നു. തന്റെ ക്യാമറ തിരികെ ചോദിച്ചപ്പോഴാണ് മര്‍ദ്ദനമുണ്ടായതെന്ന് ശ്രീലാല്‍ പറഞ്ഞു. മറ്റൊരു അസുഖത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിവരികയായിരുന്ന തന്നെ ചാനല്‍ ഉടമകളായ സജാദ്, അഭിഷാന് എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: