കൊല്ലം: ബീച്ചില്‍ കാല് നനയ്ക്കുന്നതിനിടെ കാണാതായ എഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി.
ബാഗ്ലൂര് സ്വദേശി സന്തോഷിന്റെയും രശ്മിയുടെയും മകന് വരുണിന്റെ മൃതദേഹമാണ് പോര്‍ട്ട് ‘ാഗത്ത് നിന്ന് കണ്ടെടുത്തത്.രാവിലെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. കോസ്റ്റല്‍ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് അവരെത്തി മൃതദേഹം കടലില്‍ നിന്ന് കരയിലേക്ക് എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് 12 അംഗ സംഘം ബീച്ചിലെത്തുന്നത്.
കടലില്‍ കാല് കഴുകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെടുന്നത് കൂറ്റന്‍ തിരമാലയില്‍ വരുണിനെയും മുരളീധരനെയും കടല്‍ എടുക്കുകയായിരുന്നു. മുരളീധരനെ ലൈഫ് ഗാര്‍ഡ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണപെടുകയായിരുന്നു. ഇന്നലെ മുതല്‍ വരുണിനുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. ്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ ബാംഗ്ലൂരില്‍ നിന്നും കൊല്ലത്ത് വിനോദ സഞ്ചാരത്തിന് എത്തിയത്. രാവിലെ സീ പാലസ് ഹോട്ടലില്‍ നിന്നും ബീച്ച് കാണാനെത്തുകയായിരുന്നു.
തുടര്‍ന്ന് ബീച്ചില്‍ അപകട സിഗ്നല്‍ മറികടന്ന് തിരമാലയില്‍ കാല് നനച്ച് കൊണ്ടിരുന്ന ഏഴുവയസുകാരന് വരുണ്‍ തിരയിലകപ്പെട്ടു. ഇത് കണ്ട് രക്ഷിക്കാന്‍ ചെല്ലുകയായിരുന്ന മുരളീധരനും അപകടത്തില്‍പെടുകയായിരുന്നു. ഇവരെ രണ്ടുപേരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും തിരയില്‍പെട്ടു. മരിച്ച മുരളീധരന്റെ ‘ാര്യ രമാമണി(55). ‘വ്യ(23), ജീവിത(21), മുരളീധര്‍(50), രൂപ(45), ശിര്‍ഷ(23), സന്തോഷ്(40), രശ്മി(35), ശില്‍പ്പ(30), കാര്‍ത്തിക്(35) എന്നിവര്‍ക്കാണ് പരുക്ക് പറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: