ന്യൂദല്‍ഹി: സുപ്രീംകോടതി നിയോഗിച്ച ഉന്നാതാധികാര സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സമിതിയിലെ സാങ്കേതിക വിദഗ്ദ്ധരാകും അണക്കെട്ട് സന്ദര്‍ശിക്കുക. ഭൂചലനത്തില്‍ ഉണ്ടായ ബലക്ഷയം സംഘം പരിശോധിക്കും.
അടുത്ത മാസം രണ്ട്, മൂന്ന് തീയതികളിലാണ് ഉന്നതാധികാര സമിതിയോഗം ചേരുക അതിന് മുമ്പായി സമിതിയിലെ സാങ്കേതിക വിദഗ്ദ്ധരായ രണ്ട് അംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സമിതി വാദം കേള്‍ക്കുക. അണക്കെട്ടിന് ബലക്ഷയമില്ലെന്ന നിലപാടാണ് സമിതിക്ക് ഇതുവരെ ഉണ്ടായിരുന്നത്.
സന്ദര്‍ശനത്തില്‍ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ അത് കേരളത്തിന് ഏറെ ഗുണം ചെയ്യും. റൂര്‍ക്കി ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കാനും ഇന്ന് ചേര്‍ന്ന ഉന്നതാധ്കാര സമിതി യോഗം തീരുമാനിച്ചു. എന്നാല്‍ പഠനം നടത്തിയ ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്ദ്ധരെ സാക്ഷികളാക്കി വിസ്തരിക്കാന്‍ കഴിയില്ലെന്നും സമിതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: