കൊച്ചി: ശാസ്ത്ര-സാങ്കേതിക രംഗത്ത് കഴിവുള്ള പുതിയ തലമുറ കടന്നുവരുന്നില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് ്യൂനായര്.്യൂനിലവില് ഇന്ത്യയുടെ ശാസ്ത്രരംഗത്തുള്ള മികച്ച തലമുറ 1950ലും 1960ലും വന്നവരാണെന്നും 1990നു ശേഷം ആരും തന്നെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര രംഗത്ത് നേട്ടം കൈവരിച്ച രാജ്യങ്ങളാണ് ലോകത്തെ ഇന്നത്തെ വികസിത രാജ്യങ്ങളെന്നും അതിനാല്‍ ഇന്ത്യയും ശാസ്ത്രരംഗങ്ങളില്‍ മികച്ച നേട്ടം കൈവരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജിസിഡിഎ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്താന്‍ സ്കൂള്‍ തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം സ്റ്റീരിയോടൈപ്പ് ആണ്. താല്പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കാന്‍ അവസരമുണ്ടാക്കണം. പുതിയ തലമുറയിലെ വിദ്യാര്‍ഥികളില്‍ എഞ്ചിനിയറിങ്ങിനും മെഡിസിനും മാത്രം പോകുന്ന സമ്പ്രദായം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസാസ്സ്റ്റര്‍ മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങള്‍ മികച്ച്യൂനിലയിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ശാസ്ത്രരംഗത്ത് മികച്ച സൗകര്യത്തോടു കൂടിയ ലബോറട്ടികള്‍ ഇല്ലെന്നും ഇതിനായി സര്‍ക്കാറും സ്വകാര്യ ഏജന്‍സികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്താനുള്ള കാര്യങ്ങള്‍ ചെയ്യുന്നില്ല. സാധരണക്കാര്‍ക്കും ബഹിരാകാശ സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കാന്‍ യുഎന്‍ നേതൃത്വത്തില്‍ ഒക്ടോബര്‍ ആറ് മുതല്‍ ഒരാഴ്ച സ്പെയ്സ് വീക്കായി ആചരിക്കുന്നതിന്റെ ഭാഗമായി ജിസിഡിഎ ആസ്ഥാനത്ത് കുട്ടികളുമായി സംവദിക്കാന്‍ എത്തിയതാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: