കോഴിക്കോട്: അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്കി എട്ട് മാരക രോഗങ്ങളില്‍ നിന്നും രക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഇന്ദ്രധനുഷ്മിഷന് പദ്ധതിയ്ക്ക് ഇന്ന് കോഴിക്കോട് ജില്ലയില്‍ തുടക്കം. 2015 ഒക്റ്റോബര്‍ മുതല്‍ 2016 ജനുവരിയുള്ള നാലുമാസം ഏഴാം തിയതി മുതല്‍ ഏഴ് പ്രവൃത്തി ദിവസങ്ങളില്‍ കുത്തിവെപ്പ് നല്‍കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. കെ. നാരായണ നായിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലെ എല്ലാവീടുകളിലും ആശ, ആംഗന്‍വാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി ഒരു കുത്തിവെപ്പും എടുത്തിട്ടില്ലാത്തതും കുത്തിവെപ്പ് ഭാഗീകമായി എടുത്തിട്ടുള്ളതുമായ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും ടിടി കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത ഗര്‍ഭിണികളെയും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വയസില്‍ താഴെയുള്ള 7,351 കുട്ടികളും രണ്ട് വയസുമുതല്‍ അഞ്ച് വയസുവരെയുള്ള 6,724 കുട്ടികളും 1907 ഗര്‍ഭിണികളുമാണ് കോഴിക്കോട് ജില്ലയിലുള്ളത്.
ശൈശവകാലക്ഷയരോഗം, ന്യുമോണി യ(ഹിമോഫിലസ് ഇന്‍ഫ്ളുവന്‍സ), ഹെപ്പറ്റൈറ്റ്സ്-ബി, പോളിയോ, തൊണ്ടമുള്ള് (ഡിഫ്ത്തീരിയ), വില്ലന്‍ചുമ, ടെറ്റനസ്, മീസില്‍സ്(അഞ്ചാംപനി) തുടങ്ങിയ രോഗങ്ങളില്‍ നിന്നും രക്ഷനേടാനാണ് പദ്ധതി നടപ്പാക്കുന്നത്. പആദ്യഘട്ടമായ ഒക്റ്റോബര്‍ ഏഴ് മുതല്‍ 15 വരെയുള്ള ഏഴ് പ്രവൃത്തി ദിവസങ്ങളില്‍ 606 സെഷനുകളിലായി 21 ബ്ലോക്ക് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രതിരോധകുത്തിവെപ്പ് നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് നല്ലളം ചെറുവണ്ണൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായിക് നിര്‍വഹിക്കും.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാ്യൂെജര് ഡോ. എ. ബാബുരാജ്, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സരളനായര്‍, ഇന്ത്യന്‍ അസോസിയേഷന് ഒഫ് പീഡിയാട്രിക്സ് പ്രസിഡന്റ് ഡോ. കൃഷ്ണമോഹന്, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ പി.ആര്. സുജ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: