കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപോസിറ്റ് കലക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2500 രൂപ പ്രതിമാസം വേതനം നല്‍കിക്കൊണ്ട് കലക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്താന്‍ പത്തുവര്‍ഷം കഴിയണമെന്നാണ് ഉത്തരവില്‍പറയുന്നത്. ഇതു സര്‍വീസില്‍ പ്രവേശിച്ച് ഒരു വര്ഷമെന്നാക്കണമെന്നും എങ്കിലേ ഇതിന്റെ ഗുണം കലക്ഷന്‍ ഏജന്റുമാര്‍ക്ക് ലഭിക്കൂവെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ക്ഷേമനിധി, ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവ നല്കാന് പല സഹകരണ സ്ഥാപനങ്ങളും തയ്യാറാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
സംഘടനയുടെ ജില്ലാസമ്മേളനം നാളെ രാവിലെ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ദിനേശ് പെരുമണ്ണ, ടി.പി.അരവിന്ദാക്ഷന്, എം. പരമേശ്വരന്, ടി.സെയ്തൂട്ടി, യു.വിജയപ്രകാശ്, അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: