ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പ്രത്യേക ബഞ്ച് പരിഗണിയ്ക്കും. എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന മന്മോഹന് സിംഗിന്റെ അപേക്ഷയെ തുടര്‍ന്നാണ് കോടതി നടപടി.
കല്‍ക്കരി കേസില്‍ നിന്ന് വേറിട്ട് മന്മോഹന് സിംഗിന്റെ ഹര്‍ജിയെ കാണണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അതേ സമയം കല്‍ക്കരി കേസില്‍ തുടര്‍വാദം കേള്‍ക്കുന്നത് ദീപാവലിയ്ക്ക് ശേഷമുള്ള ദിവസത്തേയ്ക്ക് മാറ്റണമെന്ന് ഹിന്റാല്‍കോ ഗ്രൂപ്പിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു.
എന്നാല്‍ ഹരീഷ് സാല്‍വെയുടെ ആവശ്യത്തെ കപില്‍ സിബല്‍ എതിര്‍ത്തു. കല്‍ക്കരി കേസ് നവംബര്‍ 17ന് സുപ്രീം കോടതി പരിഗണിയ്ക്കും. കല്‍ക്കരി കേസില്‍ മന്മോഹന് സിംഗ് ഹാജരാകണമെന്ന വിചാരണ കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: