കാസര്‍കോട്:”ജില്ലയില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണം കയ്യാളിയ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിലെ വികനരഹിത ഭരണം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടിയായിരുക്കും ഇത്തവണ ബിജെപി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍, കാര്‍ഷിക മേഖലയിലുള്ള തകര്‍ച്ച, ടൂറിസം രംഗം, വ്യസസായമേഖലകളിലെ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇടത്-വലത് മുന്നണികള്‍ ജില്ലയില്‍ വന്‍ പരാജയമായിരുന്നു.
കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിങ്ങനെ മൂന്ന് നഗരസഭകള്‍, കാറഡുക്ക, മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ എന്നിങ്ങനെ ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍, 38 പഞ്ചായത്തുകള്‍ എന്നിവയാണ് ഇവിടുള്ളത്. മൂന്ന് നഗരസഭകളില്‍ നീലേശ്വരം എല്‍ഡിഎഫും, കാഞ്ഞങ്ങാടും, കാസര്‍കോടും യുഡിഎഫുമാണ് ഭരിക്കുന്നത്.
നീലേശ്വരം നഗരസഭയിലെ 32 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് 20, യുഡിഎഫ് 12 എന്നിങ്ങനെയാണ് കക്ഷിനില, കാഞ്ഞങ്ങാട് നഗരസഭയില്‍ 43 വാര്‍ഡില്‍ 21 യുഡിഎഫ്, 17 എല്‍ഡിഎഫ്, 5 ബിജെപി, കാസര്‍കോട് നിലവിലുള്ള 38 വാര്‍ഡുകളില്‍ 23-യുഡിഎഫ്, 2-എല്‍ഡിഎഫ്, 11-ബിജെപി, രണ്ട് സ്വതന്ത്രന്മാര് എന്നിങ്ങനെയാണ് കക്ഷിനില, കാസര്‍കോട് നഗരസഭയില്‍ ബിജെപിയും, കാഞ്ഞങ്ങാട് എല്‍ഡിഎഫുമാണ് പ്രതിപക്ഷത്തിരിക്കുന്നത്.
ജില്ലയില്‍ ആകെ 38 പഞ്ചായത്തുകളിലായി 663 വാര്‍ഡുകളാണുളളത്. ഇതില്‍ 271 വാര്‍ഡുകള്‍ യുഡിഎഫും, 257 വാര്‍ഡുകള്‍ എല്‍ഡിഎഫും പ്രാതിനിധ്യം വഹിക്കുന്നു. ബിജെപിക്ക് 92 വാര്‍ഡുകളിള്‍ അംഗങ്ങളുണ്ട്. 43 സ്വതന്ത്രന്മാര്.
16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ 9 ഡിവിഷന് എല്‍ഡിഎഫിനും, 6 യുഡിഎഫ്, 1 ബിജെപിക്കുമാണ്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് 6 എണ്ണം. ഇതില്‍ 3 എണ്ണം എല്‍ഡിഎഫും, 3 എണ്ണം യുഡിഎഫും ഭരിക്കുന്നു. 38 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ്-19, എല്‍ഡിഎഫ്-16, ബിജെപി-3 എന്നിങ്ങനെ ഭരണം നടത്തുന്നു. മൂന്ന് നഗരസഭയില്‍ നീലേശ്വരം എല്‍ഡിഎഫും, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ യുഡിഎഫുമാണ് ഭൂരിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: