തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന വിഷയത്തില്‍ സംഭവിച്ച അപാകതകളെക്കുറിച്ച് ന്യൂനപക്ഷ കമ്മീഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് ആവശ്യപ്പെട്ടതനുസരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം അസീസിയ, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, എംഇഎസ് മെഡിക്കല്‍ കോളേജ് എന്നീ മാനേജ്മെന്റുകള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരായി.
പ്രാഥമിക വാദത്തില്‍, ഫീസിന്റെ കാര്യത്തില്‍ ഒരു യൂണിഫോം സ്ട്രക്ചര്‍ വേണമെന്നും എങ്കില്‍ മാത്രമേ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ കഴിയൂ എന്നും എതിര്‍കക്ഷികള്‍ ബോധിപ്പിച്ചു. കെഎംസിടി മെഡിക്കല്‍ കോളേജും കരുണ മെഡിക്കല്‍ കോളജും അവരുടെ നിലപാടുകള്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു.
കമ്മീഷന് ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് എതിര്കക്ഷികളില്നിന്ന് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷത്തേക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കി ഉയര്‍ന്ന റാങ്ക് ലഭിച്ചവര്‍ക്ക് അര്‍ഹമായ സീറ്റ് ലഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍, അഡ്മിഷന് വിവരങ്ങള്‍, ഫീസ് വിവരങ്ങള്‍, അതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷന് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ഓഫീസില്‍ നടന്ന സിറ്റിംഗില്‍ ചെയര്മാന് അഡ്വ. എം വീരാന്‍കുട്ടി, മെമ്പര്‍മാരായ അഡ്വ. വി വി ജോഷി, അഡ്വ. കെ.പി മറിയുമ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: