നിത്യജീവിതത്തില്‍ തികച്ചും ആകസ്മികമായി സംഭവിക്കുന്ന വിവിധതരം ദുരിതങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പ്രാചീന ഭാരത സംസ്കാരത്തിന്റെ ഭാഗമായ ‘ജ്യോതിഷ’ ആചാര്യന്മാര് തല്ക്കാല സമയത്തെ പ്രധാനമാക്കിവയ്ക്കുന്ന ‘രാശിപ്രശ്ന’ത്തിന്റെയോ അല്ലെങ്കില്‍ ‘ജാതകം’ പരിശോധിച്ചു മനസ്സിലാക്കുന്ന തല്ക്കാല ദശാസമയങ്ങളുടെ മോശമായ അവസ്ഥയില്‍ വിശ്വാസികള്‍ അനുഭവിക്കുന്ന ഈ ദുരിതങ്ങളെ പൊതുവെ ‘ഗ്രഹപ്പിഴകള്‍’ എന്നുപറയുന്നു. ഇത്തരുണത്തില്‍ ഭവിക്കുന്ന ഗ്രഹപ്പിഴകള്‍ക്ക് ഭാരതീയ ആചാര്യസമൂഹം പൗരാണികകാലം മുതല്‍ തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നത് ‘ഗ്രഹ പ്രീതി’ വരുത്തുക എന്ന മാര്‍ഗമാണ്. ബലി എന്നീ വൈദിക ക്രിയകള്‍ കൂടിയ ഒരു സമ്പ്രദായം ആകുന്നു. ഇവയെ പൊതുവെ ‘ഗ്രഹദോഷ ശാന്തി’ എന്ന പേരിലും അറിയപ്പെടുന്നു.
അതിപുരാതന കാലം മുതല്ക്കുതന്നെ ഇത്തരം ‘ഗ്രഹദോഷശാന്തി’ ക്രിയകള്‍ ഭാരതത്തില്‍ ഉടനീളം ആചാര്യനിര്ദ്ദേശപ്രകാരം ചെയ്തുവരുന്നു. കാല, ദേശ, ആചരണ സമ്പ്രദായങ്ങളില്‍ വ്യത്യസ്തത നിലനില്‍നില്‍ക്കുന്നു എങ്കിലും ഈ വിധത്തില്‍ അനുഷ്ഠിക്കുന്ന ക്രിയകളുടെ ഉദ്ദേശ്യലക്ഷ്യം ഒന്നുതന്നെ ആയിരിക്കും.
എന്നാല്‍ ദക്ഷിണ ഭാരതത്തില്‍ ഭക്തന്മാര്ക്ക് നിത്യവും ആരാധിക്കുന്നതിന് ഗ്രഹങ്ങള്‍ക്ക് ക്ഷേത്രം നിര്‍മിച്ച് ദേവതാരൂപത്തില്‍ പ്രതിഷ്ഠ നടത്തി ആചരിക്കുന്നതില്‍ പ്രചുരപ്രചാരം സിദ്ധിച്ചത് പ്രധാനമായും ‘തമിഴ്നാട്ടില്‍’ആയിരുന്നു. ഇന്നും പഴമയുടെ പെരുമ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഭക്തന്മാര്ക്ക് അനുഗ്രഹമായി ആ ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നുണ്ട്. അതിപുരാതനകാലം മുതല്ക്കുതന്നെ കേരളത്തിലും ‘ഗ്രഹദോഷ ശാന്തി’ ക്രിയ എന്ന വൈദീക സമ്പ്രദായം നിലനില്ക്കുന്നു. എന്നാല്‍ ‘യാജൂഷ’മായി ചെയ്യുന്ന ഈ വൈദിക ക്രിയ, ആദ്യം സൂചിപ്പിച്ച തരത്തില്‍ ദോഷ, ദുരിതസമയങ്ങളില്‍ അനുഷ്ഠിക്കുന്ന ഒരു സമ്പ്രദായി മാത്രമായിരുന്നു.
ഇതില്‍ സൂര്യനെ പ്രധാനമായിട്ടും ക്രമമായി കുജന് (ചൊവ്വ), ശുക്രന്, ചന്ദ്രന്, ബുധന്‍, ബൃഹസ്പതി (ഗുരു), ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നതിന് അതത് ഗ്രഹത്തിന് വിധിച്ച ചമതകളും ഹവിസ്സുകളും കൂട്ടത്തില്‍ നെയ്യും ഹോമിച്ചും നിര്‍ദ്ദേശിച്ചിട്ടുള്ള പത്മങ്ങളിലേക്ക് ആവാഹിച്ച് പൂജ ചെയ്തു ബലി തൂകി, 9 ബ്രാഹ്മണന്മാര്ക്ക് കാലുകഴിച്ചൂട്ടും നടത്ത് അതത് ഗ്രഹങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പട്ടും, ധാന്യവും, രത്നവും, ലോഹവും ഒക്കെ ദാനം ചെയ്തു നടത്തുന്ന ബൃഹത്തായതും ശ്രേഷ്ഠമായതും ആയ ഈ ആചരണങ്ങള്‍ ഇന്നും നില്ക്കുന്നതും ആകുന്നു. ‘ഗ്രഹദോഷശാന്തി’ക്കായി ആചാര്യന്മാര് ഇതില്‍പ്പരം വലുതായ ഒരു പരിഹാരവും നിര്‍ദ്ദേശിച്ചിട്ടില്ല എന്നുതന്നെ പറയാം.
എന്നിരിക്കിലും ഈ അടുത്തകാലത്ത് വിശ്വാസസമൂഹത്തിന്റെ ആവശ്യം ഏറിവരുന്നു. അതിനാല്‍ മുന്‍പ് പ്രസ്താവിച്ചതരത്തില് ബൃഹത്തായ രീതിയിലുള്ള ഒരു ക്രിയ വിശ്വാസികള്‍ക്ക് ദൈനംദിനജീവിതത്തില്‍ അനുഷ്ഠിക്കുന്നതിന് വളരെയധികം ക്ലേശങ്ങള്‍ സംഭവിക്കുന്നതിനാലും കാരണമാകാം കേരളത്തിലും ഈ കാലഘട്ടത്തില്‍ നവഗ്രഹക്ഷേത്രങ്ങളുടെ നിര്‍മാണം നടക്കുന്നത്. നിത്യജീവിതത്തില്‍ ഗ്രഹങ്ങളെ കൂടി ദൈനംദിനം ആചരിക്കുന്നതിനും ദേവതാഭാവത്തില്‍ ആരാധിക്കുന്നതിനും നമ്മുടെ താന്ത്രിക ആചാര്യന്മാരും, വിശ്വാസസമൂഹവും മുന്‍കൈ എടുത്ത് പ്രവര്ത്തിച്ചുവരികയുമാകുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: