കൊച്ചി: ബീഫ് വിവാദത്തിന്റെ പേരില്‍ കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം സിപിഎം ഊര്‍ജിതമാക്കി. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ രാഷ്ട്രീയ പ്രചരണായുധം എന്ന നിലയില്‍ ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കാനും പരമാവധി വിവാദങ്ങളുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കാനുമാണ് ശ്രമം. ഇതിനായി വന്‍ നുണ പ്രചരണവും പാര്‍ട്ടി അഴിച്ചുവിടുന്നു. തദ്ദേശ തെരഞ്ഞെടുപ്പും അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നില്ക്കണ്ട്മു സ്ലീം വോട്ട് ബാങ്ക് ആകര്‍ഷിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.
ഗോവധ നിരോധനം സംബന്ധിച്ച് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചാണ് എസ്.എഫ്.ഐയും ഡിവൈഎഫ് ഐയും ബീഫ് ഫെസ്ററുകള് സംഘടിപ്പിക്കുന്നത്.
ഗോവധ നിരോധനം മതപരമോ വിശ്വാസപരമോ ആയ ഒരു പ്രശ്നമല്ല. അത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുമായി ബന്ധപ്പെട്ട വിഷയമാണ് എന്ന് ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്.
നൂറ്റിയിരുപത് കോടി ജനങ്ങളുള്ള രാജ്യത്ത് ഏറ്റവും ചെലവ് കുറവില്‍ സമൃദ്ധമായി ലഭിക്കുന്ന ഏക സമീകൃതാഹാരം പാലും പാലുല്‍പ്പന്നങ്ങളുമാണ്. ഗ്രാമീണ കാര്‍ഷിക മേഖലയുടെ നട്ടെല്ലും കന്നുകാലികളാണ്. വളം, ഇന്ധനം, കീടനാശിനി മുതലായവക്കായി കോടാനുകോടി ജനങ്ങള്‍ ആശ്രയിക്കുന്നത് ഗോസമ്പത്തിനെയാണ്. കാര്‍ഷിക മേഖലയിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ വളം ചാണകവും ഗോമൂത്രവുമാണ്. നിലം ഉഴാനും വ്യാപകമായി കന്നുകാലികളെ ഉപയോഗിക്കുന്നു.
പാചകവാതക ഉത്പാദനം മുതല്‍ വൈദ്യുതോല്‍പ്പാദനം വരെയുള്ള മേഖലയില്‍ ചാണകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ ഏറെ ഫലപ്രദമാണ്. യഥാര്‍ത്ഥത്തില്‍ ഇറച്ചി മാര്‍ക്കറ്റില്‍ ഒരു മൃഗത്തിന് കിട്ടുന്ന വിലയുടെ എത്രയോ ഇരട്ടി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഗോ സംരക്ഷണത്തിലൂടെ ലഭിക്കുന്നുണ്ട്. രാജ്യത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് 230 ലക്ഷം കന്നുകാലികള്‍ മാത്രമാണ്. സിപിഎം പ്രചരിപ്പിക്കുന്നത് പോലെ ഇവിടുത്തെ മുഴുവന്‍ ജനങ്ങളും ഇവയെ കൊന്നു തിന്നാന്‍ ശീലിച്ചാല്‍ പത്തു വര്‍ഷം കൊണ്ട് അമൂല്യമായ ഈ കന്നുകാലി സമ്പത്ത് നാമാവശേഷമാകും.
മാത്രമല്ല ഗ്രാമീണ കാര്‍ഷിക മേഖല പാടെ തകരുകയും ചെയ്യും. രാസവളവും കൃത്രിമ കീടനാശിനികളും അമിതമായി ഉപയോഗിക്കേണ്ടി വരുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധി വേറെ. കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞചെലവില്‍ നല്കാവുന്ന ഏറ്റവും പോഷക സമൃദ്ധവും ചെലവ് കുറഞ്ഞതുമായ പോഷകാഹാരമായ പാല് ലഭിക്കാതാവുന്നതോടെ ദശലക്ഷക്കണക്കിന് കുട്ടികള്‍ പോഷകാഹാര പ്രതിസന്ധി നേരിടും. പെട്രോളിയം ഇറക്കുമതി വര്‍ദ്ധിപ്പിക്കേണ്ടി വരും. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കും.
ഇക്കാര്യങ്ങളെല്ലാം മുന്കൂട്ടിക്കണ്ടതുകൊണ്ടാണ് ഭരണഘടനാ ശില്‍പ്പികള്‍ ഗോവധ നിരോധനം എന്ന ആശയം ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയത്. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ ഗോവധം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതും അതു കൊണ്ടാണ്. ശ്രീനാരായണ ഗുരുദേവനും ഗോവധത്തിനെതിരായിരുന്നു.
ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് നാലുവോട്ടിനുവേണ്ടി സിപിഎം ബീഫ് ഫെസ്റ്റിവലുകള്‍ നടത്തി ഭരണഘടനാ ശില്പ്പികളെത്തന്നെ അപമാനിക്കുന്നത്.
പരിസ്ഥിതി സംരക്ഷണം, ഭൂസംരക്ഷണം, എന്നിവ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഗോസംരക്ഷണവുമെന്ന് വ്യക്തമാണ്. സിപിഎം പ്രചരിപ്പിക്കുന്ന ഭക്ഷ്യ സ്വാതന്ത്ര്യം എന്ന ആശയവും പൊള്ളയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്ത് എല്ലാ മൃഗങ്ങളെയും കൊന്നു തിന്നാന്‍ ആര്‍ക്കും അധികാരവും അവകാശവുമില്ല. പാരിസ്ഥിതികവും ജൈവികവുമായ കാരണങ്ങളാല്‍ മാന്‍, മുയല്, മയില്‍, കാട്ടുപോത്ത്, കാട്ടുപന്നി, ഉടുമ്പ് മുതല്‍ തവള വരെ മാംസാഹാര പ്രിയരായവരുടെ ഇഷ്ടഭക്ഷണങ്ങള്‍ക്ക് നിയമം മൂലം തന്നെ നിരോധനമുണ്ട്. വന്യമൃഗങ്ങളെയും പക്ഷികളേയും കൊല്ലുന്നതും തിന്നുന്നതും നിരോധിച്ചിരിക്കുന്നു.
പ്രകൃതിയുടെ സന്തുലനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാരണങ്ങളാലാണ് ഈ നിരോധനം. ഗോവധ നിരോധനത്തിനു പിന്നിലെയും ആശയം ഇതാണ്. ഇക്കാര്യങ്ങള്‍ സിപിഎം നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയും ഗോവധ നിരോധനം മതപരമായ അജണ്ടയാണെന്ന് പ്രചരിപ്പിക്കുകയുമാണ്. മതസ്പര്‍ദ്ധ വളര്‍ത്താനും ഹിന്ദു -മുസ്ലീം ഭിന്നത വളര്‍ത്താനുമുള്ള ആയുധമായാണ് സിപിഎം ബീഫ് ഫെസ്റ്റിനെ ഉപയോഗിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ ഭക്ഷ്യസ്വാതന്ത്ര്യത്തില് മോദി സര്‍ക്കാര്‍ ഇടപെടുന്നുവെന്ന നുണയും സിപിഎം പ്രചരിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
എസ്എഫ്ഐയുടേയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിവലുകള്‍ സംസ്ഥാനത്ത് കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കൊന്നു തിന്നുക എന്ന ഈ കാടത്തത്തിനെതിരെ പ്രതികരിക്കുന്നവരെ ആക്രമിക്കുകയാണ് എസ്.എഫ്ഐയും ഡിവൈഎപ്ഐയും. തൃശൂര്‍ കേരളവര്‍മ്മ കോളേജ്, കാലടി ശ്രീശങ്കര കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവിടങ്ങളിലെല്ലാം ബീഫ് ഫെസ്റ്റിന്റെ മറവില്‍ എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടു. വരുംദിവസങ്ങളില്‍ ഇത് സംസ്ഥാന വ്യാപകമായി നടപ്പക്കാനാണ് പദ്ധതി. ഇടതു യൂണിയനില്‍പ്പെട്ട ചില അധ്യാപകരും വര്‍ഗ്ഗീയ ചേരിതിരിവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന ഈ നടപടിക്ക് കൂട്ടുനില്‍ക്കുകയാണ്. ബീഫ് ഫെസ്റ്റിനെയും അക്രമത്തെയും ന്യായീകരിച്ച് രംഗത്തുവന്ന ഒരധ്യാപികക്കെതിരെ കേരളവര്‍മ്മകോളേജ് മാനേജ്മെന്റ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: