കൊച്ചി: സ്മാര്‍ട്സിറ്റിയുടെ മുന്‍ മാനേജ്മെന്റിന്റെ കാലത്ത് ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സ്മാര്‍ട്ട് സിറ്റി ദുബായ്. പദ്ധതിയെയോ 2015 ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനത്തെയോ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും പദ്ധതിയുടെ ദുബായ് ആസ്ഥാനമായ പ്രൊമോട്ടര്‍ സ്മാര്‍ട്സിറ്റി ദുബായ് വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന ഓഡിറ്റിംഗ് പതിവ് കണക്കെടുപ്പാണെന്നും അത് പൂര്‍ത്തിയായാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നും സ്മാര്‍ട്സിറ്റി വൈസ് ചെയര്മാന് ജാബിര്‍ ബിന്‍ ഹാഫിസ് അറിയിച്ചു.
പദ്ധതിയുടെ രണ്ടാംഘട്ടം, മുന്‍നിശ്ചയിച്ചപ്രകാരം ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനസമയത്തു തന്നെ തുടങ്ങുമെന്നും വൈസ് ചെയര്മാന് പറഞ്ഞു. സ്മാര്‍ട്സിറ്റി ദുബായിയുടെ അനുമതി ലഭിക്കാത്തത് കാരണം രണ്ടാംഘട്ടം വൈകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. രണ്ടാംഘട്ടത്തിന് കേന്ദ്രസര്‍ക്കാരിന്റെ വരെ അനുമതി ലഭിച്ചുകഴിഞ്ഞു. കോ-ഡെവലപ്പര്മാരുടേതടക്കം 47 ലക്ഷം ചതുരശ്ര അടിയുടേതാണ് രണ്ടാംഘട്ടം. ഇതിന്റെ പണി നിശ്ചയിച്ചപ്രകാരം 36 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ജാബിര്‍ ബിന്‍ ഹാഫിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: