ഹിള്ള: ഇറാഖിലുണ്ടായ വ്യത്യസ്ത ബോംബാക്രമണങ്ങളില്‍ 30 പേര് മരിച്ചു. 78 പേര്‍ക്കു പരുക്കേറ്റു. ഷിയ തീര്‍ഥാടകരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണങ്ങള്‍. ഇന്നലെ ബാഗ്ദാദിലെ ഹിള്ളയില് നീല്‍ മേഖലയില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ 16 പേര് മരിക്കുകയൂം 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷിയ തീര്‍ഥാടകരെ ലക്ഷ്യമാക്കി ബാഗ്ദാദില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ പത്ത് പേര് മരിക്കുകയും 30 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മറ്റു ചെറിയ രണ്ടു ആക്രമണങ്ങളില്‍ രണ്ടു പേര് മരിച്ചു. ഒക്ടോബര്‍ 27നു 32 പേര് മരിച്ച തീവ്രവാദി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: