മൂന്നാര്‍ : തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചേര്‍ന്ന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ രാപ്പകല്‍ അനിശ്ചിതകാല റോഡ് ഉപരോധം ആരംഭിച്ചു. കൊച്ചി- മധുര ദേശീയപാത ഉപരോധിക്കുകയാണ്.
ചര്‍ച്ച പരാജയപ്പെട്ടതില്‍ പ്രതിഷേധമുണ്ടെന്നും ഇനി കാത്തിരിക്കാനാകില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. മരണം വരെയും നിരാഹാരം തുടരുമെന്നും മുഖ്യമന്ത്രിയും ട്രേഡ് യൂണിയനും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ രക്തവും ജീവനും ഊറ്റിക്കുടിക്കുന്ന കണ്ണന് ദേവന് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും പൊമ്പിളൈ ഒരുമൈ ആഹ്വാനം ചെയ്തു.
ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം നടക്കും. സമരത്തിന് പിന്തുണയുമായി വ്യാപാരി വ്യവസായികളും രംഗത്തെത്തിയിട്ടുണ്ട്. കടകള്‍ അടച്ചിട്ടാണ് ഇവര്‍ സമരത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും പങ്കെടുക്കും. ട്രേഡ് യൂണിയന് നേതാക്കള്‍ക്കും ചര്‍ച്ചയില്‍ ക്ഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: