കോഴിക്കോട്: ഭര്‍ത്താവിന്റെ വീട്ടില്‍ ഗാര്‍ഹികപീഡനത്തിനിരയാകുന്ന പരാതിയുമായി യുവതി വാര്‍ത്താസമ്മേളനത്തില്‍. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞുപോയെന്ന് ആക്ഷേപിച്ചും പൊലീസുകാരനായ ഭര്‍ത്താവ് മാനസികമായും ശാരീരികയമായും പീഡിപ്പിക്കുന്നതായി കോഴിക്കോട് പുത്തൂര്‍മഠം സ്വദേശി കെ.ഫെമിന ആരോപിച്ചു. കോഴിക്കോട് റെയില്‍വെ പൊലീസില്‍ സിവില്‍ പൊലീസ് ഓഫീസറായ പെരുമണ്ണ പാറക്കോട്ടുത്താഴം എടമനമീത്തല് വീട്ടില്‍ മുനീറിനെതിരെയാണ് ഭാര്യ രംഗത്ത് വന്നത്.
2012 ഫെബ്രുവരി 26നാണ് ഇരുവരും വിവാഹിതരായത്. കല്യാണ സമയത്ത് 35 പവനും 2 ലക്ഷം രൂപയും കാറും നല്‍കിയെന്നും എന്നാല്‍ ഇത് കുറഞ്ഞുപോയെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തരമായി പീഡിപ്പിക്കുകയാണ്. സ്വര്‍ണമുപയോഗിച്ച് സ്ഥലം തന്റെ പേരില്‍ സ്ഥലം വാങ്ങുകയും പിന്നീട് കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കുകയും ചെയ്തു. ജനിച്ച കുഞ്ഞ് പെണ്‍കുഞ്ഞായതിനാല്‍ ഇതുവരെ കുഞ്ഞിനെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഫെമിന പറഞ്ഞു.
ആദ്യ തവണ പൊലീസില്‍ പരാതി നല്കിയപ്പോള് ജോലിയെ ബാധിക്കുമെന്നതിനാല്‍ നാട്ടുമധ്യസ്ഥര്‍ ഇടപെട്ട് കേസൊതുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന വൈത്തിരി സ്റ്റേഷന് ക്വാട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വെച്ചും ശാരീരികമായി പീഡിപ്പിച്ചു. ഇതിനെതിരെ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് താന്‍ മടങ്ങിപ്പോയെങ്കിലും അവിടെ വെച്ച് ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തുകളും ചേര്‍ന്ന് വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും തന്റെ മാതാവിനേയും സഹോദരനെയും ആക്രമിക്കുകയും ചെയ്തയായും യുവതി ആരോപിക്കുന്നു. ഇതിനെതിരെ ഡി.ജി.പിയ്ക്കും വനിതാകമ്മീഷനും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
കുറ്റാരോപിതനായ പൊലീസുകാരനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യണമെന്നും ഇയാളില്‍ നിന്നും ജീവനാംശം ലഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഫെമിനയുടെ മാതാവ് റുക്കിയ, അയല്‍വാസി കൃഷ്ണന്, ജനാധിപത്യ മഹിളാ അസോസിയേഷന് നേതാക്കളായ എം.എം പത്മാവതി, പാണൂര്‍ തങ്കം, രമണി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: