ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ നാളെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന റാലിക്കുവേണ്ടി നശിപ്പിച്ചത് നാലേക്കറിലെ ചോളകൃഷി!! നാടെങ്ങും പ്രധാനമന്ത്രി കര്‍ഷക വിരുദ്ധനാണെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്നും പാടി നടക്കുന്ന രാഹുലിന്റെ തനിനിറമാണ് ഇതോടെ പുറത്തായത്.
ഒന്‍പതു കിലോമീറ്ററാണ് രാഹുലിന്റെ പദയാത്ര. ഇതോനുബന്ധിച്ചുള്ള സമ്മേളനം നടത്താനാണ് നാലേക്കര്‍ സ്ഥലത്തെ വിളഞ്ഞ് കൊയ്യാറായ ചോളം വെട്ടിക്കളഞ്ഞത്. മൂന്നു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പത്തിലാണ് കൃഷി നശിപ്പിച്ച് പാടം തെളിച്ചത്.
ഹെലിക്കോപ്ടറില്‍ എത്തുന്ന രാഹുല്‍ പിന്നീടാണ് പദയാത്രയ്്ക്ക് ഇറങ്ങുന്നത്. രാഹുലിന് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് കൃഷി വെട്ടിക്കളഞ്ഞത്. കോണ്‍ഗ്രസുകാര്‍ പറയുന്നു. രാഹുലിന് വരാനും പോകാനുമായി പാവം കര്‍ഷകന്റെ വിലയേറിയ വിളയാണ് നശിപ്പിച്ചത്. പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.കര്ഷകന് കോണ്‍ഗ്രസുകാരനാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കൃഷി നശിപ്പിച്ചതെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: