മാന്നാര്‍: സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎം നേതാവ് പാര്‍ട്ടി വിടുന്നു. നാലരപതിറ്റാണ്ടത്തെ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി സിപിഎം മാന്നാര്‍ ഏരിയാ നേതാവ് മണി കയ്യത്രയാണ് കഴിഞ്ഞ ദിവസം മാന്നാര്‍ ഏരിയാ കമ്മറ്റി ഓഫീസില്‍ കൂടിയ ത്രിതല പഞ്ചായത്തുമായി ബന്ധപ്പെട്ട കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയില്‍ നിന്നും ഇറങ്ങിപ്പോയത്.
കടുത്ത ഔദ്യോഗിക പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന മണികയ്യത്ര മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പദത്തിനായുള്ള നീക്കങ്ങള്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കളുടെ ആശീര്‍വാദത്തോടെ ആരംഭിച്ചിരുന്നു.
എന്നാല്‍ മാന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനു മുമ്പും അതിനുശേഷവും ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മണി കയ്യത്രയെ ഒഴിവാക്കി. അടുത്ത നാളുകളില്‍ ജില്ലാ സെക്രട്ടറി ഇടപെട്ട് പാര്‍ട്ടിയില്‍ പുനപ്രവേശനം നല്കി.
പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം ലക്ഷ്യം വച്ച് തന്റെ അടുപ്പക്കാരെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ മണി കയ്യത്ര കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ആലോചനയില്‍ തന്റെ അഭിപ്രായത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുള്ള നേതൃത്വത്തിന്റെ നീക്കമാണ് മണി കയ്യത്രയെ പ്രകോപിപ്പിച്ചത്.
പ്രസിഡന്റുസ്ഥാനം ലക്ഷ്യം വച്ചിരുന്ന മണി കയ്യത്രയ്ക്ക് സീറ്റു നല്‍കുന്നതിനെ പോലും ചിലര്‍ എതിര്‍ത്തതായും സൂചനയുണ്ട്. ഔദ്യോഗിക വിഭാഗത്തിലെ ചിലരുടെ കരുനീക്കങ്ങള്‍ തന്നെ ബലിയാടാക്കുകയാണെന്നാണ് മണി കയ്യത്ര ചില അടുപ്പക്കാരോട് പറഞ്ഞത്.
പുതിയ സംഭവവികാസങ്ങള്‍ മാന്നാറിലെ ഗ്രൂപ്പു സമവാക്യങ്ങള്‍ മാറ്റിമറിക്കുമെന്നും, വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയത സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കുന്നതോടെ ആളികത്തുമെന്ന ഭയപ്പാടിലാണ് സിപിഎം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: