പാട്ന: ബീഹാറില്‍ രാഷ്ട്രീയ സ്ഥിതിഗതികളില്‍ വലിയ മാറ്റം. തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കിയിരിക്കെ കാറ്റ് ബിജെപിക്ക് അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് മുന്‍തൂക്കമുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വ്വേകള്‍ പറയുന്നത്. എന്‍ഡിഎയ്ക്ക് 42 ശതമാനം വോട്ടും നിതീഷിന്റെ മഹാസഖ്യത്തിന് 38 ശതമാനം വോട്ടും കിട്ടുമെന്നാണ് ലോകനീതി സിഎസ്ഡിഎസ് സര്‍വ്വേ പറയുന്നത്. പപ്പുയാദവിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്ക് ഒരു നേട്ടവും ഉണ്ടാവില്ലെന്നും സര്‍വ്വേ പറയുന്നു. ഈ അവസ്ഥ നിലനില്‍ക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ഇറങ്ങിയത്. ആദ്യ ഘട്ടം തെരഞ്ഞെടുപ്പു നടക്കുന്ന സ്ഥലങ്ങില്‍ നിരവധി റാലികളിലാണ് മോദി പങ്കെടുക്കുന്നത്.
മോദി കളത്തിലിറങ്ങിയതോടെ അവസ്ഥയില്‍ വീണ്ടും വലിയ മാറ്റം വന്നുവെന്നാണ് സൂചന. റാലികളില്‍ മോദി പ്രസംഗിക്കുന്നതോടെ എന്‍ഡിഎയ്ക്കുള്ള മുന്‍തൂക്കം വളരെയേറെ വര്‍ദ്ധിക്കുമെന്നാണ് മാധ്യമങ്ങളുടെ തന്നെ റിപ്പോര്‍ട്ടുകള്‍. ഇന്നലെ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സമ്മേളനങ്ങളില്‍ മോദിയെയാണ് കടന്നാക്രമിച്ചത്. ഇതും എന്‍ഡിഎയ്ക്ക് മേല്‍ക്കൈ ലഭിച്ചുവെന്നതിന്റെ സൂചകമായിട്ടാണ് ചാനലുകള്‍ ചൂണ്ടിക്കാട്ടുന്നത്.
തിങ്കളാഴ്ചയാണ് ആദ്യ ഘട്ടം തെരഞ്ഞെടുപ്പ്. അഞ്ചു ഘട്ടമായിട്ടാണ് 243 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: