മലപ്പുറം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ലീഗിന്റെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ക്കുന്നു. ജില്ലയില്‍ പുതിയതായി രൂപം കൊണ്ട പരപ്പനങ്ങാടി നഗരസഭയിലെ 45 ഡിവിഷനുകളിലും ലീഗിനെതിരെ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ‘സഹകരണ മുന്നണി കോണ്‍ഗ്രസ്’ എന്ന പേരില്‍ മത്സരിക്കും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ലീഗിനോട് പിണങ്ങി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ കെട്ടിവെച്ച കാശ് പോയതല്ലാതെ മറ്റൊരു ഗുണവും ഉണ്ടായില്ല.
മലപ്പുറത്ത് ലീഗ് കോണ്‍ഗ്രസിനെ എല്ലാ നിലയിലും അടിച്ചമര്‍ത്തുകയാണ്. മറുഭാഗത്ത് ബിജെപി ശക്തിയോടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ കൂട്ടുകെട്ടുണ്ടാക്കാന്‍ ‘ആദര്‍ശ’പാര്‍ട്ടികള്‍ തീരുമാനിച്ചത്. അനുദിനം അണികള്‍ കൊഴിഞ്ഞുപോകുന്ന പാര്‍ട്ടികള്‍ തമ്മില്‍ ഒന്നായതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ പോലും അത്ഭുതം കാണുന്നില്ല. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന ഘടകങ്ങളുടെ ആശീര്‍വാദത്തോടെയാണ് തീരുമാനമെങ്കിലും സഖ്യത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: