ചങ്ങനാശേരി: കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയില്‍ സിഐടിയു തൊഴിലാളികള്‍ നടത്തിയ സമരം അക്രമാസക്തമായി.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിലെത്തിയസമരക്കാര് സ്റ്റേഷന്മാസ്റ്ററുടെ മേശയുടെ ഗ്ലാസ്സ് തല്ലിത്തകര്‍ത്തു.ഓഫീസിലുണ്ടായിരുന്ന മറ്റുപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി.സമരം അക്രമാസക്തമായതോടെ ചങ്ങനാശേരി പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
സമരം നടത്തുന്ന തൊഴിലാളികളുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് പരിഗണിക്കുന്നില്ലെന്ന് കാണിച്ച് വൈകിട്ട് സമരക്കാര്‍ എ.ടി.ഒയുടെ ഓഫീസ് ഉപരോധിച്ചു.ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. നിഷാദ്മോന്, എസ്.ഐ ജെര്ലിന്സ്കറിയ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സമരക്കാരെ കരുതല്‍ തടങ്കലിലാക്കി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.നിരാഹാരം നടത്തികൊണ്ടിരുന്ന തൊഴിലാളി നേതാവ് വിനോദിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് താലൂക്ക് ജനറല്‍ ആസ്പത്രിയിലേയ്ക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ഡിപ്പോയിലെ യാത്രക്കാരുടെ വിശ്രമസ്ഥലം കൈയ്യേറി സമരം നടത്തുന്ന തൊഴിലാളികളുടെ നടപടിക്കെതിരെ വ്യാപകമായ പ്രതഷേധമാണുയരുന്നത്. യാത്രക്കാര്‍ നിറയെ നില്‍ക്കുമ്പോഴാണ് തൊഴിലാളകള്‍ ഡിപ്പോയ്ക്കുള്ളില്‍ സംഹാരതാണ്ഡവമാടിയത്. സമരം തുടരുന്നതിന്റെ ഭാഗമായി തൊഴിലാളിനേതാക്കളിലൊരാള് നിരാഹാരം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: