ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സിഐഎസ്എഫ് സംരക്ഷണം ആവശ്യപ്പെട്ട് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയില്‍. അണക്കെട്ടിന് കേരളാ പോലീസ് നല്കുന്ന സുരക്ഷ തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് തമിഴ്നാടിന്റെ പുതിയ സത്യവാങ്മൂലം.
ഡാമില്‍ അറ്റകുറ്റപ്പണികള്‍ക്ക് പോയ ഉദ്യോഗസ്ഥരെ കേരളം അപമാനിച്ചെന്നും ആരോപിച്ചിട്ടുണ്ട്. ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാര്‍ വിഷയമായതിനാല്‍ കേരളത്തിന്റെ അനുമതിയില്ലാതെ കേന്ദ്രസേനയെ വിന്യസിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: