ന്യൂദല്‍ഹി: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് സംവിധാനത്തിന്റെ നാശമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്.
ഈഴവ സ്ത്രീകള്‍ അല്‍പ്പം മികച്ച ജീവിത സാഹചര്യത്തില്‍ ജീവിക്കുന്നതും സിപിഎമ്മിനും വിഎസിനും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ വളര്ച്ചതടയാന് ആര്‍ക്കും സാധിക്കില്ലെന്നും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അഖിലേന്ത്യാ നേതൃത്വം ബിജെപിക്കെതിരായി യോജിച്ച് മുന്നേറാന്‍ ധാരണയിലാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും യോജിക്കണമെന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് ഗുലാംനബി ആസാദിന്റെ പ്രസ്താവന ഇതിന്റെ സൂചനയാണ്. നാല് മണ്ഡലം മലപ്പുറത്ത് വര്‍ദ്ധിച്ചപ്പോള്‍ തെക്ക് നാലെണ്ണംല കുറഞ്ഞ സാഹചര്യവും 2020ഓടു കൂടി കേരളം ഇസ്ലാമിക രാജ്യമാകുമെന്ന മുഖ്യമന്ത്രിയായിരുന്ന കാലത്തെ വിഎസിന്റെ പ്രസ്താവനയും അദ്ദേഹത്തിന് ഓര്‍മ്മയുണ്ടാകണം.
മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങളാണ് സിപിഎം ഉയര്‍ത്തുന്നത്.
വനബന്ധു കല്യാണ്‍ യോജനയ്ക്ക് വേണ്ടി ഒരു പദ്ധതിപോലും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാതെ സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറ്റിച്ചെന്നും സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: