തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ കായംകുളം എംഎസ്എം കോളേജില്‍ വച്ചുണ്ടായ ആക്രമണം എസ്എഫ്ഐയുടെ സാംസ്കാരിക ഫാസിസമാണെന്ന് യുവമോര്‍ച്ച. എസ്എഫ്ഐയെ ഉപയോഗിച്ച് ക്യാമ്പസുകളില്‍ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
കായംകുളം എംഎസ്എം കോളേജില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിന്റെ വാഹനം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവം കാടത്തമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് എസ്എഫ്ഐയുടെ നടപടി.
തങ്ങള്‍ക്കെതിരായി അഭിപ്രായ പ്രകടനം നടത്തുന്നവരെ ശാരീരികമായി കൈകാര്യം ചെയ്യുന്ന രീതി എസ്എഫ്ഐ അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. സുധീര്‍ ആവശ്യപ്പെട്ടു.
ബീഫ് ഫെസ്റ്റിനെ അനുകൂലിക്കാതെ കേരളത്തില്‍ ജീവിക്കാനാവില്ല എന്ന മതഭീകരതയോട് കേരളത്തിലെ പുരോഗമനവാദികളും സാംസ്കാരികനായകരും എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നറിയാന്‍ കേരളജനത ആഗ്രഹിക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: