കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്ക് പറ്റി കിടപ്പിലായ സ്ത്രീക്ക് ഒരു കോടി 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. മുക്കം പന്നിക്കോട് സ്വദേശി റസീറയ്ക്കാണ് ഒരുകോടി പതിനാറ് ലക്ഷത്തി എണ്ണൂറ്റമ്പത് രകൂപയും പലിശയും കോടതി ചെലവും അനുവദിച്ച് കോഴിക്കോട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി എം.ജി. പത്മിന ഉത്തരവായത്. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.
2013 ഒക്ടോബര്‍ 17ന് വെള്ളിപറമ്പ് വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു. നസീറയെ പിറകില്‍ നിന്ന് വന്ന ബസ്സിടിച്ച് നട്ടെല്ലിന് ഗുരുതരമായ പരിക്കേല്‍ക്കുകയായിരുന്നു പൂര്‍ണമായി കിടപ്പിലായതിനാല്‍ ഹര്‍ജിക്കാരിയുടെ ഭാവിയിലെ ചികിത്സചെലവും ജീവിതകാലം വരെ സഹായിക്കുള്ള ചെലവും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് കോടതി ഇത്രയും തുക അനുവദിച്ചത്. നസീറയുടെയും മകളുടെയും കേസ് ഒരുമിച്ച് പരിഗണിച്ച കോടതി മകള്‍ക്ക് നഷ്ടപ്പെട്ട ഉമ്മയുടെ മാതൃപരിചണത്തിനും പ്രായപൂര്‍ത്തിയാകുന്നതുവരെ പരിചണത്തിന് സഹായിക്ക് ചെലവാകുന്ന തുടകയുംകണക്കാക്കി 17,65,000 അനുവദിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ആര്. രതീഷ് കുമാര്‍, അഡ്വ. എ. മുംതാസ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: