കോഴിക്കോട്: ജില്ലയില്‍ ബസ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്. സര്‍ക്കാര്‍ ഫെയര്‍ വേജസ് പുതുക്കി നിശ്ചയിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാന്‍ ബസുടമകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
കലക്ഷന്‍ ബാറ്റ രീതിയില്‍ വേതനം നല്കി തൊഴിലാളികളെ തമ്മിലടിപ്പിച്ചും മത്സരിച്ച് ഓടിച്ച് അപകടം വരുത്തുകയുമാണ് ഉടമകള്‍. അവര്‍ ലാഭം വര്‍ദ്ധിപ്പിക്കുന്ന നിലപാട് ഉപേക്ഷിച്ച് ഫെയര്‍ വേജസ് ഉടന്‍ നടപ്പിലാക്കണമെന്ന് സംയുക്തയോഗം ആവശ്യപ്പെട്ടു. ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി നവംബര്‍ ആദ്യവാരം മുതല്‍ അനിശ്ചിതകാല പണിമുടക്കം നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി. കുഞ്ഞന്‍ സ്വാഗതം പറഞ്ഞു. ടി. ബാലന് നായര്‍, കെ.വി. രാമചന്ദ്രന് (സിഐടിയു), കെ.കെ. പ്രേമന്, ഗിരീഷ് കുമാര്‍ (ബിഎംഎസ്), കെ.സി. രാമചന്ദ്രന്, യു.കെ. സുകുമാരന്‍ (ഐഎന്‍ടിയുസി), മീനത്ത് മൊയ്തു (എസ്ടിയു), ബിജു ആന്റണി (എച്ച്എംഎസ്) എന്നിവര്‍ സംസാരിച്ചു.
വാഹന അപകടത്തില്‍ മരിച്ച സുന്ദരന്റെയും ഒ.എന്‍. മുഹമ്മദിന്റെയും വേര്‍പാടില്‍ യോഗം അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: