കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി സായ് ശങ്കറിന്റെ ഭാര്യ ജസിയ ബീവി ആത്മഹത്യ ചെയ്തു. കൊച്ചി കാക്കനാട്ടെ ഫ്ളാറ്റിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൈയിലെ ഞരമ്പും മുറിച്ച നിലയിലായിരുന്നുവെന്നു പോലീസ് അറിയച്ചു. മരിച്ച ജസിയ ബീവി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.
അതേസമയം കേസിലെ ഒരു പ്രതി കൂടി ഇന്ന് അറസ്റ്റിലായി. ചോറ്റാനിക്കര സ്വദേശി സുധീറാണ് ഇന്ന് അറസ്റ്റിലായത്. ഇയാളാണ് തട്ടിപ്പുകാര്‍ക്ക് സമ്പന്നരുടെ വിവരങ്ങള്‍ കൈമാറിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പും ബ്ലാക്ക്മെയിലിംങ്ങും നടത്തി വരികയായിരുന്നു സുധീറും സായി ശങ്കറും അടങ്ങുന്ന സംഘം. സ്ത്രീകളെ ഉപയോഗിച്ച് വലയിലാക്കി പിന്നീട് റെയ്ഡ് എന്ന വ്യാജേന ആളുകളെ കള്ളകേസില്‍ കുടുക്കി പണം തട്ടുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.
സംഘത്തിലെ ഒരു സ്ത്രീ അടക്കം അഞ്ച് പേര് നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. പെരുമ്പാവൂര്‍ സ്വദേശി മയൂഖി, പേരൂര്‍ സ്വദേശി നാരായണദാസ് എന്ന സതീശന്,സായി ശങ്കര്‍,സിബിന്, സമീര്‍ എന്നിവരാണ് പിടിയിലായത്.
ചോറ്റാനിക്കര സ്വദേശി അജയഘോഷിന്റെ പരാതിയെ തുടര്‍ന്നാണ് ആള്‍മാറാട്ടത്തിലൂടെ കോടികള്‍ തട്ടിയ സംഘത്തെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അജയഘോഷിന് കുറഞ്ഞ വിലയില്‍ കാറ് വാങ്ങാന്‍ സഹായിക്കാമെന്ന വാഗ്ദാനത്തില്‍ രണ്ടുകോടി രൂപ തട്ടിയെടുക്കാനായിരുന്നു ഈ സംഘത്തിന്റെ ശ്രമം. എന്നാല്‍ പോലീസിനെ അജയഘോഷ് വിവരം ധരിപ്പിച്ചതോടെയാണ് തട്ടിപ്പു സംഘത്തെ പോലീസ് പിടികൂടിയത്.
സംഭവം പുറത്തുവന്നതോടെ ഉണ്ടായ മാനഹാനി ഭയന്നാണ് സായ് ശങ്കറിന്റെ ഭാര്യ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: