മുഹമ്മ: കമ്യൂണിസ്റ്റ് ഉരുക്കുകോട്ടയില്‍ അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാകാതെ നേതൃത്വം. കടുത്ത വിഭാഗീയത തലപൊക്കിയ കഞ്ഞിക്കുഴിയില്‍ അസംതൃപ്തരായ അണികള്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. കൊഴിഞ്ഞുപോക്ക് പഴമുറം കൊണ്ടു തടുക്കാനാണ് സിപിഎം ശ്രമം. പാര്‍ട്ടിയുടെ സ്ഥാപകനേതാവ് കൃഷ്ണപിള്ളയുടെ സ്മാരകം സ്വന്തം പാര്ട്ടിക്കാര് തന്നെ തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത് കടുത്ത വിഭാഗീയത മൂലമാണ്.
1953മുതല്‍ ഇക്കാലമത്രയും പഞ്ചായത്തുഭരണം കയ്യാളിയത് ഇടതുപക്ഷമാണ്. അതിന്റെ സ്മാരകം പോലെ ഗ്രാമത്തില്‍ നിരവധി ചെറ്റക്കുടിലുകളും ഇന്നും നിലനില്ക്കുന്നു.ആകെ 18 വാര്‍ഡുകളാണ് പഞ്ചായത്തില്‍. സിപിഎം 12, സിപിഐ നാല്, കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
ജൈവപച്ചക്കിരി കൃഷി എന്ന ആശയത്തിന് സംസ്ഥാന തല അംഗീകാരം, ഹരിതസമൃദ്ധി പദ്ധതി നേട്ടം, തരിശുരഹിത ഗ്രാമം അവാര്‍ഡ്, മികച്ച കൃഷി ആഫീസര്‍, യുവകര്‍ഷക എന്നിവ ഉള്‍പ്പെടെ പതിനഞ്ച് അവാര്‍ഡുകള്‍ നേടിയതായി പ്രസിഡന്റ് അവകാശപ്പെട്ടു. ജനകീയ കേരഗ്രാമം പദ്ധതി, കാര്‍ഷിക കര്‍മ്മസേന എന്നിവയും നടപ്പാക്കി.
കര്‍ഷകരുടെ വിയര്‍പ്പിനു ലഭിച്ച അവാര്ഡുകല് രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. തകര്‍ന്ന ഗ്രാമീണ റോഡുകളും കുടിവെള്ള ക്ഷാമവും മിച്ചം കിടക്കുന്ന തരിശുനിലങ്ങളും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ്.
അതേസമയം പ്രതിപക്ഷ ഭരണപക്ഷങ്ങള്‍ കൂട്ടുകക്ഷിയായാണ് മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ വിഷയങ്ങളില്‍ നിന്നും ഇരുകൂട്ടരും അകന്നു നില്ക്കുന്നു. മംഗളാപുരം, കളത്തിവീട്, പുത്തനമ്പലം മാര്‍ക്കറ്റുകളെ അധികൃതര്‍ അവഗണിച്ചു. കോടിക്കണക്കിന് രൂപ മുടക്കി ആരംഭിച്ച് അയ്യപ്പഞ്ചേരി, കളത്തിവീട്, കാട്ടുകട തുടങ്ങിയ സ്ഥലങ്ങളിലെ ക്ലസ്റ്റര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. മെഡികോം പദ്ധതി പ്രകാരം ആരംഭിച്ചവയാണിവ.
എസ്എന്‍ഡിപി- ബിജെപി സഖ്യസാദ്ധ്യത തെളിഞ്ഞത് കഞ്ഞിക്കുഴിയില്‍ ഇടതു- കോണ്‍ഗ്രസ് കക്ഷികള്‍ക്ക് കടുത്ത വെല്ലുവിളി ആയിട്ടുണ്ട്. കൂടാതെ സിപിഎമ്മിലെ വിഭാഗീയതയും ഗുണമേകുമെന്ന പ്രതീക്ഷയിലാണ് മൂന്നാംചേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: