ആലപ്പുഴ: നഗരത്തിലെ റോഡുകള്‍ പലതും പൊട്ടിപൊളിഞ്ഞു വന്‍കുഴികള്‍ രൂപപ്പെട്ടിട്ടും ഗതാഗത യോഗ്യമാക്കാന്‍ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മഴ കൂടിയായതോടെ റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയാതെ ഇരുചക്രവാഹന യാത്രക്കാര്‍ കുഴികഴില്വീണ് അപകടത്തില്‍ ചെടുന്നത് നിത്യസംഭവമായി കഴിഞ്ഞു.
കല്ലുപാലം മുതല്‍ കൊട്ടാരപ്പാലം വരെയുള്ള ഭാഗത്ത് റോഡു പൂര്‍ണമായും തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. ഇതുവഴി ഗതാഗതം പൂര്‍ണമായും അസാദ്ധ്യമാണ്. എന്നാല്‍ എംഎല്‍എ അടക്കുമുള്ള ജനപ്രതിനിധികളും, ജില്ലാകളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകുന്നില്ല.
പല സംഘടനകളും സമരങ്ങള്‍ നടത്തിയും നിവേദനങ്ങള്‍ നല്‍കിയും കുഴഞ്ഞു. വന്‍ അപകടങ്ങളും അത്യാഹിതങ്ങളും സംഭവിച്ചാല്‍ മാത്രമെ നടപടിയുണ്ടാകുകയുള്ളു എന്ന നിലപാടിയാണ് ജില്ലാഭരണകൂടവും പിഡബഌുഡിയും.
നേരത്തെ ജില്ലാ കളക്ട്രേറ്റിന് എതിര്‍വശത്തെ റോഡും ഇത്തരത്തില്‍ തകര്‍ന്ന് കിടന്നിട്ടും അധികാരികള്‍ അവഗണിക്കുകയായിരുന്നു. ബൈക്ക് യാത്രികന് കുഴിയില്‍ വീണ് മരിച്ചതിന് ശേഷമാണ് റോഡ് നന്നാക്കാന്‍ നടപടിയായത്.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. സ്റ്റേഷനു സമീപം റോഡില്‍ വന്കൂഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. വിദേശ സഞ്ചാരികള്‍ അടക്കം ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുന്ന നഗരത്തില്‍ അവരുടെയെങ്കിലും റോഡുകളുടെ അറ്റകുറ്റപണി നടത്തണമെന്നാണ് ആവശ്യമുയരുന്നത്.
തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ റോഡ് നിര്‍മ്മാണം വെകിപ്പിച്ചാല് നഗരത്തിലെ ഗതാഗാതകുരുക്ക് രൂക്ഷമാകുന്നത് കൂടാതെ വന്‍ അത്യാഹിതങ്ങള്‍ക്കും അധികാരികള്‍ സമാധാനം പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: