മുംബൈ: വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്റുമാരോ ഏജന്‍സികള്‍ വഴിയോ ആയിരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. സൗദി അറേബ്യയില്‍ തമിഴ്നാട് സ്വദേശിനിയായ ഒരു സ്ത്രീയുടെ കൈ സ്പോണ്സര് വെട്ടിക്കളഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്.
വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വലിയ വാഗ്ദാനങ്ങള്‍ നല്കി വന്‍തുക കൈപ്പറ്റിയാണ് വിദേശത്ത് എത്തിക്കുന്നത്. അവിടെ പറഞ്ഞ തൊഴില്‍ ലഭിക്കാതെ വഞ്ചിതരാവുകയും ചെയ്യുന്നു. വിദേശരാജ്യത്തെ നിയമങ്ങളെക്കുറിച്ച് ഒരു ധാരണയും അവിടെ എത്തിപ്പെടുന്നവര്‍ക്ക് ഉണ്ടാവുന്നില്ല. ഇതവരെ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു ചടങ്ങിനെത്തിയ മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
കൈവെട്ടിമാറ്റപ്പെട്ട കസ്തൂരി മുനിരത്നം ഇപ്പോള്‍ സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സൗദി അറേബ്യന്‍ അധികൃതരോട് ഇക്കാര്യം ഉന്നയിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: