കൊച്ചി: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായി നടക്കുന്നത് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പോലീസിന് നിര്‍ദേശം നല്കി. ജില്ല പോലീസ് ചീഫ്, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കാനുള്ള ചുമതല. ജില്ല കളക്ടര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. പത്രിക സമര്‍പ്പണം മുതല്‍ പോളിങ് ബൂത്തുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും വരെ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് വിന്യാസം ഉറപ്പാക്കാനും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ പ്രശ്നസാധ്യതയുള്ള പോളിങ് സ്റ്റേഷനുകള്‍, ബൂത്തുകള്‍, സ്ഥലങ്ങള്‍ എന്നിവയുടെ പട്ടിക തയാറാക്കലാണ് ആദ്യപടി. വീഡിയോഗ്രഫി, കൂടുതല്‍ പോലീസ് സേനയുടെ വിന്യാസം എന്നിവയെല്ലാം സാഹചര്യത്തിന് അനുസൃതമായി പോലീസ് മേധാവികള്‍ക്ക് ലഭ്യമാക്കും.
പോളിങ് സ്റ്റേഷനകത്ത് വോട്ടിങിന്റെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയില്‍ വീഡിയോഗ്രഫി അനുവദിക്കാവുന്നതാണെന്ന് കമ്മീഷന് വ്യക്തമാക്കി. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൂത്തുകളുടെ എണ്ണം കൂടുതലായതിനാല്‍ എല്ലാ ബൂത്തിലും വീഡിയോഗ്രഫി പ്രായോഗികവുമല്ല. സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറാണ് തീരുമാനം കൈക്കൊള്ളേണ്ടത്. സ്ഥാനാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ക്രമക്കേടുണ്ടാകുമെന്ന് സൂചന ലഭിച്ചാല്‍ വീഡിയോഗ്രഫിയുടെ ചെലവ് അവരില്‍ നിന്നും ഈടാക്കാവുന്നതാണെന്നും കമ്മീഷന് വ്യക്തമാക്കി.
വ്യക്തികളുടെ ലൈസന്‍സുള്ള തോക്കുകളും ആയുധങ്ങളും ജില്ലാ അധികൃതര്‍ മുമ്പാകെ സമര്‍പ്പിക്കാനും നടപടി സ്വീകരിക്കണം. മദ്യം, പണം, ആയുധങ്ങള്‍ എന്നിവ അനധികൃതമായി കടത്തുന്നത് തടയുന്നതിന് പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: