ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണമിടുക്കില് രാജ്യത്തെ വിവിധ നികുതിപിരിവുകള്‍ ശക്തിപ്പെട്ടു. പരോക്ഷ നികുതിയിനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 32.6 ശതമാനം വര്‍ദ്ധനയാണ്. വരുമാനം 2014-ലെ 46,224 കോടിരൂപയില്‍ നിന്ന് 61,284 കോടിയായി.
കേന്ദ്ര വില്‍പ്പന നികുതി വരുമാനം പിരിക്കലില്‍ 68.4 ശതമാനമാണ് വര്‍ദ്ധന. വരുമാനം 13,356 കോടിയായിരുന്നത് ഈ വര്‍ഷം 22,489 കോടിയായി.
സേവനനികുതി പിരിവിലും വന്‍ വര്‍ദ്ധനയുണ്ട്, 35.1 ശതമാനം. വരുമാനം 15,158 കോടിയില്‍ നിന്ന് 22,489 കോടിയായി. കസ്റ്റസ് നികുതി വരുമാന ശേഖരം 3.4 ശതമാനം വര്‍ദ്ധിച്ചു.
വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ 6.1 ശതമാനം വളര്‍ച്ചയുണ്ടായി. ഈ ഇനത്തില്‍ രാജ്യത്തിന് 9,512 കോടിയുടെ വിദേശ നാണ്യവരുമാനമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: